24.3 C
Kottayam
Saturday, June 6, 2026

അവനൊപ്പം ഷൂട്ട് വച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ വരില്ലെന്ന് ലാലേട്ടന്‍; വെളിപ്പെടുത്തി കൃഷ്ണ പ്രസാദ്‌

Must read

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമാണ് കൃഷ്ണ പ്രസാദ്. കര്‍ഷകന്‍ എന്ന നിലയിലും പേരെടുത്തിട്ടുണ്ട് കൃഷ്ണ പ്രസാദ്. നടന്‍ മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്ത അനുഭവമുണ്ട് കൃഷ്ണ പ്രസാദിന്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള മറക്കാനാകാത്തൊരു അനുഭവം പങ്കുവെക്കുകയാണ് കൃഷ്ണ പ്രസാദ്.

കാന്‍ ചാനല്‍ മീഡിയയ്ക്ക്് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രസാദ് മനസ് തുറന്നിരിക്കുന്നത്. മോഹന്‍ലാല്‍ തനിക്ക് തന്റെ ചേട്ടനെ പോലെയാണെന്നാണ് താരം പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

- Advertisement -

എനിക്കത് വളരെ ഇമോഷണലാണ്. അച്ഛന്റേയും അമ്മയുടേയും കാര്യം എനിക്ക് വളരെ ഇമോഷണലാണ്. അമ്മ നേരത്തേ നഷ്ടമായി. സ്‌കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ അമ്മയെ നഷ്ടമായി. അമ്മയ്ക്ക് ട്യൂമറായിരുന്നു. എനിക്ക് ലാലേട്ടനെ മറക്കാന്‍ പറ്റാത്തത് അതാണ്. അമ്മ മരിച്ച ശേഷം ഞാന്‍ എല്ലാ വര്‍ഷവും ബലിയിടുമായിരുന്നു.

- Advertisement -

തലേദിവസം അസോസിയേറ്റിനോട് നാളെ ഞാന്‍ കാണില്ല ബലിയിടാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. ഉച്ചയായപ്പോള്‍ ലാലേട്ടന്‍ മോന്‍ നാളെ കാണില്ലേ എന്ന് ചോദിച്ചു. അമ്മ മരിച്ച കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. ഉച്ച കഴിഞ്ഞ് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്തു. പോകാന്‍ പറ്റില്ല നാളെ ഷൂട്ട് വച്ചിട്ടുണ്ടെന്ന് അസോസിയേറ്റ് പറഞ്ഞു. ഞാനങ്ങ് ഉരുകി വെണ്ണീറാവുക എന്ന അവസ്ഥയായി.

- Advertisement -

അടുത്ത സീന്‍ ലാലേട്ടനുമായിട്ടാണ്. ഡെസ്പ് ആയിട്ടാണ് ചെയ്തത്. അത് കഴിഞ്ഞ് ലാലേട്ടന്‍ എന്നെ വിളിച്ചു. മോനേ നാളെ എപ്പോഴാണ് അവിടെ എന്ന് ചോദിച്ചു. തിരിച്ച് എപ്പോള്‍ വരാന്‍ പറ്റുമെന്ന് ചോദിച്ചു. ഞാന്‍ സമയം പറഞ്ഞപ്പോള്‍ മോന്‍ അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. പിന്നെയാണ് ഞാന്‍ കാര്യം അറിയുന്നത്. അദ്ദേഹത്തിന്റെ മഹത്വം.

പിറ്റേദിവസം ഇന്ന സീന്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കൃഷ്ണ പ്രസാദ് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആ പയ്യന്റെ അമ്മയുടെ കര്‍മ്മമല്ലേ അതിന് പോകണ്ടേയെന്ന് ചോദിച്ചു. അതൊന്നും കുഴപ്പമില്ലെന്നാണ് അസോസിയേറ്റ് പറഞ്ഞത്. നിങ്ങള്‍ക്ക് അമ്മയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചു. ഞാന്‍ ചെയ്യില്ലെന്ന് അസോസിയേറ്റ് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അമ്മയോട് ചെയ്യുന്നില്ലെന്ന് അവന്‍ അവന്റെ അമ്മയ്ക്ക് വേണ്ടി ചെയ്യരുതെന്ന് പറയാനാകില്ല.


നാളെ രാവിലെ അവനുമായിട്ടുള്ള സീനാണ് എനിക്ക് വെക്കുന്നതെങ്കില്‍ ഞാന്‍ കാണില്ല എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അദ്ദേഹത്തിന് അത് ചിന്തിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് തന്റെ സീന്‍ തീര്‍ത്താല്‍ മതി. എന്റെ അമ്മയുടെ കര്‍മമൊന്നും അറിയേണ്ടതില്ല. അന്ന് വൈകുന്നേരം ഞാന്‍ അവിടെ നിന്നും പോന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ബന്ധവും കടപ്പാടും സ്‌നേഹവുമാണ് ലാലേട്ടനുമായിട്ട്.

ജീവിക്കുന്നവരോട് നമുക്ക് എന്ത് ഒഴിവുകഴിവുകള്‍ പറയാം. പക്ഷെ നമുക്ക് ജന്മം നല്‍കിയവര്‍ക്ക് കര്‍മം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മകന്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ലാലേട്ടനുമായി. ഞാന്‍ ഒരിക്കലും ആ സൗഹൃദത്തെ മിസ് യൂസ് ചെയ്തിട്ടില്ല. മിസ് യൂസ് ചെയ്താല്‍ ആ സൗഹൃദത്തില്‍ പോറല്‍ വീഴും. എന്റെ ജേഷ്ഠനെ പോലെയാണ്. അദ്ദേഹം അന്നങ്ങനെ ചെയ്തതോടെ എന്റെ മൂത്ത ഹോദരനായിട്ടാണ് കാണുന്നത്. നാളെ അദ്ദേഹം എന്നോട് ഒരു സിനിമയില്‍ നിന്നും കട്ട് ചെയ്തുവെന്ന് പറഞ്ഞാല്‍ പോലും എനിക്കൊരു വിരോധവും തോന്നില്ല.

അദ്ദേഹം എനിക്കായി ചെയ്തത് അതിലും ഒരുപാട് മുകളിലാണ്. എന്റെ ഈ ജന്മം കൊണ്ട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എനിക്ക് അദ്ദേഹത്തോട്. ആ സൗഹൃദം ഇന്നുമുണ്ട്. വീട്ടില്‍ വന്നിട്ടുണ്ട്. എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കാര്യമാണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week