24.9 C
Kottayam
Friday, June 5, 2026

ഇന്ത്യയുടെ കറുത്ത മുത്ത് ! രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍; മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി; വൈകിയെങ്കിലും ഐ എം വിജയൻ്റെ പത്മശ്രീ അര്‍ഹതക്കുള്ള അംഗീകാരം

Must read

തിരുവനന്തപുരം: ഐ എം വിജയന് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ഒരുപക്ഷേ മലയാളികള്‍ക്ക് ഞെട്ടലാണ് ഉണ്ടാകുന്നത്. ഇത്രയും കാലമായിട്ടും അദ്ദേഹത്തിന് ആ പുരസ്‌ക്കാരം ലഭിച്ചിരുന്നില്ലേ എന്നാണ് വിജയനെ സ്‌നേഹിക്കുന്നവര്‍ പത്മശ്രീ പുരസ്‌ക്കാരം അദ്ദേഹത്തിന് ലഭിക്കുമ്പോള്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ അനുസരിച്ചാണെങ്കില്‍ വിജയന് നേരത്തെ പുരസ്‌ക്കാരം ലഭിക്കേണ്ടതായരുന്നു.

ഇന്ത്യയിലെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരമാണ് ഐ എം വിജയന് ലഭിക്കുന്നത്. വൈകിയാണെങ്കിലും അര്‍ഹിച്ച അംഗീകാരം ഐ എം വിജയനെ തേടി എത്തിയിരിക്കുകയാണ്. രാജ്യത്തെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി വിജയന്റെ സംഭാവനയെ ഈ പ്രഖ്യാപനത്തിലൂടെ ആദരിക്കുകയാണ് എന്ന് പറയാം.

തൃശൂര്‍ സ്വദേശിയായ ഐ. എം. വിജയന്‍ 1969 ഏപ്രില്‍ 25 നാണ് ജനിച്ചത്. ഇന്ത്യയില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരുന്ന ഫുട്ബോളറായിരുന്നു ഐ. എം. വിജയന്‍. മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് ഐ എം വിജയന്‍. 1993, 1997, 1999 വര്‍ഷങ്ങളില്‍ ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായി ഐ. എം. വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ പുരസ്‌കാരം ഒന്നില്‍ അധികം തവണ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് ഐ. എം. വിജയന്‍.

കേരള പോലീസ് ഫുട്ബോള്‍ ക്ലബ്ബിലൂടെ ആണ് ഐ. എം. വിജയന്റെ വളര്‍ച്ച. മികച്ച പ്രകടനം കാഴ്ച വെച്ച ഐ. എം. വിജയന്‍ പിന്നീട് ഇന്ത്യന്‍ ഫുട്ബോള്‍ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യമായി. 1990 കളിലും 2000 ന്റെ തുടക്കത്തിലും ഐ. എം. വിജയന്‍ – ബൈചുംങ് ബൂട്ടിയ മുന്നേറ്റ നിര സഖ്യം ആയിരുന്നു ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖം. രാജ്യാന്തര ഫുട്ബോളിലെ അതിവേഗ ഗോളുകളുടെ ഗണത്തില്‍ ഇന്നും ആ ഗോള്‍ ഉണ്ട്. 2000 – 2003 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. രാജ്യാന്തര ഫുട്ബോള്‍ കരിയറില്‍ ഇന്ത്യക്കായി 71 മത്സരങ്ങള്‍ കളിച്ചു. 34 ഗോള്‍ സ്വന്തമാക്കി.

- Advertisement -

പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച ഐ. എം. വിജയന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡ വിറ്റു നടന്ന ചരിത്രവും ഉണ്ട്. കേരള ഡി. ജി. പി. ആയിരുന്ന എം. കെ. ജോസഫിന്റെ കണ്ണില്‍ ഐ. എം. വിജയന്‍ എന്ന കുട്ടിയുടെ ഫുട്ബോള്‍ കഴിവ് കണ്ടതാണ് തലവര മാറാന്‍ കാരണം. അങ്ങനെ 17 -ാം വയസില്‍ കേരള പോലീസ് ക്ലബ് ഫുട്ബോള്‍ ടീമില്‍ ഇടം ലഭിച്ചു. 1991 വരെ കേരള പോലീസ് ക്ലബ്ബിനു വേണ്ടി കളിച്ച ഐ. എം. വിജയന്‍ 1992 ല്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനിലേക്ക് ചേക്കേറി.

- Advertisement -

കേരളാ പോലീസിലെ ഉദ്യോഗസ്ഥരാണ് ഐ എം വിജയന്‍ ഇപ്പോള്‍. വൈകി എത്തിയ പത്മശ്രീ പുരസ്‌ക്കാര നേട്ടം കുടുംബത്തിനൊപ്പം കേക്കു മുറിച്ചാണ് വിജയന്‍ ആഘോഷിച്ചത്. പുരസ്‌ക്കാര നേട്ടത്തില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സര്‍വീസില്‍ നിന്നും വിരമിക്കലിന് തൊട്ടു മുമ്പുള്ള പുരസ്‌ക്കാര നേട്ടത്തില്‍ സന്തോഷമെന്നും ഐ എം വിജയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week