24.3 C
Kottayam
Saturday, June 6, 2026

മോദി നല്ലതെന്ന് പറഞ്ഞിട്ടില്ല, ശക്തനെന്നാണ് പറഞ്ഞത്, നല്ലതും ശക്തിയും വ്യത്യാസമുണ്ട്: ജി സുധാകരൻ

Must read

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. മോദിയെ പുകഴ്ത്തി എന്ന് വാർത്ത വന്നു, എന്നാൽ അത് ശരിയല്ല. മോദി ശക്തനായ ഭരണാധികാരി എന്നാണ് പറഞ്ഞത്. അല്ലാതെ നല്ലത് എന്ന് പറഞ്ഞിട്ടില്ല. നല്ലതും ശക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. ശക്തനല്ലേ മോദി എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതിയാരോപണമില്ലെന്നും നേതാവുണ്ടെങ്കിൽ ജനം പിന്നാലെ വരുമെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളുണ്ടായിട്ടില്ലെന്നും കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രത്തിലുണ്ടായ അഴിമതിയാരോപണങ്ങൾ പരാമർശിച്ച് സുധാകരൻ പ്രതികരിച്ചിരുന്നു.

അഞ്ച് വർഷം മാത്രം ഓർത്തിരിക്കുന്ന രീതിയാണ്. ഓർമിക്കുക എന്നത് ഒരു സംസ്കാരമാണ്. ഓർമിക്കാതിരിക്കുന്നതും ഒരു സംസ്കാരമാണ്. എന്നാൽ ആ സംസ്കാരത്തിൻ്റെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നന്നാകേണ്ടത് രാഷ്ട്രീയക്കാരാണോ ഫോർത്ത് എസ്റ്റേറ്റാണോ എന്ന് ചോദിച്ച അദ്ദേഹം തനിക്ക് ആരുടെയും സപ്പോർട്ട് വേണ്ടെന്നും കൂട്ടിച്ചേ‍ർത്തു.

ഇതിന് പുറമെ മാധ്യമപ്രവ‍ർത്തകർക്കെതിരെയും ശക്തമായ വിമ‍ർശനമാണ് ജി സുധാകരൻ ഉന്നയിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളയ്ക്കുകയാണ്. ഇവർ മാധ്യമ പ്രവർത്തകരിലെ 90 ശതമാനത്തെയും സ്വാധീനിച്ചിരിക്കുന്നു. സിബിസി വാര്യർ ഫൗണ്ടേഷൻ പരിപാടിയിൽ നിന്ന് താൻ ഇറങ്ങി പോയെന്ന് വാർത്ത വന്നു. തനിക്ക് ചാരുംമൂട്ടിൽ പരിപാടിയുണ്ടായിരുന്നു. പറഞ്ഞിട്ടാണ് പോയത്. കള്ളം പറയുന്ന പത്രപ്രവർത്തകർ പണിവിട്ടു പോകണം.

- Advertisement -

എനിക്ക് ഗുണ്ടകളില്ല അല്ലെങ്കിൽ തല്ലുകിട്ടുമായിരുന്നു. എനിക്ക് ഒരു കാലത്തും ഗുണ്ടകൾ ഇല്ല, ഗുണ്ടകൾ ഉളളവരെ ഇവർക്ക് പേടിയാണ്. പണിക്ക് കൊളളാത്തവരാണ് ഇപ്പോഴുള്ളത്, അവർ‌ ഈ പണി നിർത്തി പൊയ്ക്കോണം. ആലപ്പുഴയിൽ ഫോർത്ത് എസ്റ്റേറ്റില്ല. വികസനം നടത്തിയാൽ ഇവർ എഴുതില്ല. മാധ്യമങ്ങൾ തിരുത്തണം. ഡിസ്ട്രക്ടിവ് ജേർണലിസം ആണ് ഇപ്പോൾ നടക്കുന്നത്.

- Advertisement -

നീതിയുടെ അവസാനത്തെ ശക്തിയേയും ആലപ്പുഴയിൽ നിങ്ങൾക്ക് പരാജയപ്പെടുത്തണം. മാർക്സിസത്തെപ്പറ്റി ഒന്നും അറിയാത്തവർ നടന്ന് മാർക്സിസം പ്രസംഗിക്കുകയല്ലേ. അവർക്കെതിരെയൊന്നും മാധ്യമങ്ങൾ എഴുതില്ല. പാർട്ടിയേയും സംഘടനയേയും അറിയുന്ന അവസാനത്തെ ആളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പാർട്ടിയെ നശിപ്പിക്കാനാണതെന്നും അത് പൊളിറ്റിക്കൽ ക്രിമിനലുകൾ അറിയുന്നില്ലെന്നും ജി സുധാകരൻ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week