24.9 C
Kottayam
Saturday, June 6, 2026

തന്നോട് സംസാരിയ്ക്കുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരോട് സംസാരിയ്ക്കുന്നു, ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതി‍ഞ്ഞു, മുറിയും പൂട്ടി കടന്നു കളയാൻ ശ്രമം; പ്രതി പിടിയിൽ

Must read

കാസർകോട് :കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് മണിക്കൂറിനുള്ളിൽ പൊലീസിന്റെ പിടിയിലായി. കൊളത്തൂർ പെർളടുക്ക ടൗണിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരവനടുക്കം തലക്ലായിയിലെ ടി.ഉഷ (45)യാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതി‍ഞ്ഞു, മുറിയും പൂട്ടി കടന്നു കളയാൻ ശ്രമിച്ച ഭർത്താവ് കൊളത്തൂർ കുട്ട്യാനം കരക്കയടുക്കത്തെ അശോകൻ (48) കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. ശബരിമല ദർശനത്തിനായി മുദ്ര ധരിച്ച് വ്രതം അനുഷ്ഠിക്കുകയായിരുന്ന അശോകനെ സമീപത്തെ ഭജന മന്ദിരത്തിൽ നിത്യ കർമത്തിനു പോകാനായി തൊട്ടടുത്ത മുറിയിലെ താമസക്കാരൻ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.

അകത്തെ ലൈറ്റുകൾ ഓഫ് ആക്കാതെയും ക്വാർട്ടേഴ്സിന്റെ മുറി പൂട്ടിയ നിലയിലുമായിരുന്നു. ക്വാർട്ടേഴ്സ് ഉടമയെ വിവരമറിയിച്ചു മറ്റൊരു താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ മുറിയിലും ചുവരിലും രക്തപ്പാടുകൾ കണ്ടെത്തി. ബേഡകം പൊലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോഴാണു കൊലപ്പെടുത്തി പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കൊലയ്ക്കു ശേഷം ട്രെയിൻ കയറി രക്ഷപ്പെടാനായി അശോകൻ കാസർകോട് സ്റ്റേഷനിലെത്തി. ഇയാൾ പ്ലാറ്റ്ഫോമിൽ പുകവലിക്കുന്നതു ശ്രദ്ധയിൽപെട്ട റയിൽവേ പൊലീസ് പിടികൂടി ചോദ്യം ചെയ്തു.

- Advertisement -

ശരീരത്തിൽ രക്തപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി ബേഡകം പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. അപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു തിരിച്ചറിയുന്നത്. തുടർന്നു ബേഡകം പൊലീസിനു കൈമാറുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാർ പറഞ്ഞു.ഫൊറൻസിക്–വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബേഡകം സിഐ കെ.ദാമോദരനാണു കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു നടക്കും. തലക്ലായിയിലെ പരേതനായ ടി.കുമാരന്റെയും നാരായണിയുടെയും മകളാണ് ഉഷ. ഏകമകൻ ആദിഷ്. സഹോദരങ്ങൾ: ടി.ബാലൻ, ടി.ബാബു, ബേബി, റീന. പരേതനായ രാഘവൻ.

- Advertisement -

കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് 52 മുറിവുകളെന്നു പൊലീസ്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം വിവിധ കത്തികൾ ഉപയോഗിച്ച് ശരീരമാസകലം വെട്ടുകയായിരുന്നു. കഴുത്ത് അറ്റുപോകാനായ നിലയിലായിരുന്നു.ഉറക്കത്തിനിടെ കഴുത്ത് ഞെരിച്ചതിനാൽ യുവതിയുടെ ശബ്ദം സമീപവാസികളാരും കേട്ടില്ല. കൊലപാതകത്തിനു ശേഷം പ്ലാസ്റ്റിക് പായയിൽ കെട്ടി പുഴയിൽ തള്ളാനായിരുന്നു ആലോചന. എന്നാൽ ഭാരം കാരണം മുറിയിൽ തന്നെ ഉപേക്ഷിച്ചു.രാത്രി 11നും ഒന്നിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവം കഴിഞ്ഞ് പുലർച്ചെ ഒന്നിന് വീട്ടിൽ നിന്നിറങ്ങിയെന്ന് പ്രതി പൊലീസിനു മൊഴി നൽകി.

എന്തിനാണു കൊലപ്പെടുത്തിയെന്ന ചോദ്യത്തിനു ഏറെ സമയം മൗനവും പിന്നീട്, എന്നോടു സംസാരിക്കുന്നതിനേക്കാളും കൂടുതൽ മറ്റുള്ളവരോടും സംസാരിക്കുന്നുവെന്ന മറുപടിയാണു നൽകിയതെന്നു പൊലീസ് പറഞ്ഞു.ഒരു വർഷത്തിലേറെയായി പെ‍ർളടുക്കയിലെ ടൗണിലെ ക്വാർട്ടേഴ്സിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഏറെക്കാലം തലക്ലായിയിലെ വീട്ടിലായിരുന്ന ഉഷയും മകൻ ആദിഷും കഴിഞ്ഞിരുന്നത്. പിന്നീടാണ് പെർളടുക്കയിലെ വാടക വീട്ടിലേക്കു താമസം മാറിയത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week