24.6 C
Kottayam
Thursday, June 18, 2026

അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി; ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ടയും മരക്കഷ്ണവും കല്ലും

Must read

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയിൽ വീട് അക്രമിച്ച് കയറിയ അഞ്ചംഗ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പീഡനത്തിന് ഇരയായ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ വെടിയുണ്ട, കല്ല്, മരക്കഷ്ണം എന്നിവ കണ്ടെത്തിയിരുന്നു. ജൂൺ 11-ന് രാത്രി ചാക്കിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

രാത്രി 11.30-ഓടെ ശുചിമുറിയിൽ പോയ സമയത്താണ് അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും തുടയിലും മുറിവേൽപ്പിച്ചു. തുടർന്ന് ഭർത്താവിനെ ബന്ധുക്കൾ മോചിപ്പിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

''ആദ്യം ബറൗണി ആശുപത്രിയിൽ പോയി. അവിടെ നിന്ന് സദർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സ നൽകി. എന്നാൽ എന്റെ സ്വകാര്യഭാഗങ്ങളിൽ തുടർച്ചയായി വേദന അനുഭവപ്പെട്ടു. അന്ന് നടത്തിയ പരിശോധനയിൽ, പീഡനത്തിനിടെയുണ്ടായ പരിക്കുകൾ മൂലമാണ് വേദനയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. വേദന അസഹ്യമായതുകൊണ്ട് ഞങ്ങൾ വീണ്ടും സദർ ആശുപത്രിയിലെത്തി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വെടിയുണ്ട, കല്ല്, മരക്കഷ്ണം എന്നിവ പുറത്തെടുത്തത്. ഇപ്പോഴും എനിക്ക് നല്ല വേദനയുണ്ട്. അബോധാവസ്ഥയിലായിരുന്നതിനാൽ ഇതൊന്നും അറിഞ്ഞില്ല'' എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മാസം മുമ്പ് ഇതേ വീട് അക്രമിച്ച് കയറിയ മൂന്നംഗ സംഘം തന്നെ മർദിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും കവരുകയും ചെയ്തിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. അന്ന് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഇവർ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎസ്പി ആനന്ദ് കുമാർ പാണ്ഡെ അറിയിച്ചു.

- Advertisement -

യുവതിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും, പരാതി നൽകിയപ്പോൾ നടപടിയെടുക്കാതിരുന്ന പോലീസുകാർക്കെതിരെ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവിയിൽ അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ...

ആരോഗ്യവകുപ്പിന് വൻ തിരിച്ചടി; ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്രൂണൽ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ വലിയ ഐ.എ.എസ്-ആരോഗ്യവകുപ്പ് തർക്കങ്ങൾക്ക് വഴിതുറന്നുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ പെട്ടെന്ന് മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തു....

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല, ജലനിരപ്പ് 152 അടിയാക്കും; നിലപാട് വ്യക്തമാക്കി TVK സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട്ടിലെ ടി.വി.കെ. സർക്കാർ രംഗത്ത്. നിയമസഭയിൽ നടന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഔദ്യോഗിക തീരുമാനം സർക്കാർ അറിയിച്ചത്. കേരളത്തിന്...

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

Popular this week