KeralaNews

കനത്തമഴ: മലപ്പുറത്ത് ആശുപത്രിയില്‍ വെള്ളം കയറി; രോഗികളെ ഒഴിപ്പിക്കുന്നു

താനൂര്‍: കനത്ത മഴയെ തുടര്‍ന്ന് ആശുപത്രിയില്‍ വെള്ളം കയറി. മലപ്പുറം താനൂരിലെ ദയാ ആശുപത്രിയിലാണ് സംഭവം. രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് ഒഴിപ്പിക്കാകുയാണെന്ന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

രാവിലെ വീട് തകര്‍ന്ന് കരിപ്പൂരില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. മതാകുളത്തെ അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ ( ഏഴ് മാസം) എന്നിവരാണ് മരിച്ചത്.
വീടിന് പിന്‍ഭാഗത്ത് ഉയര്‍ന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികള്‍ കിടന്ന മുറിയിലേക്ക് വീഴുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലും തകര്‍ന്നു. വീടിനും കിണറിനും മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സംഭവത്തില്‍ ആളപായമില്ല.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് വടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. കൈനാട്ടിയില്‍ ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button