കൊച്ചി: അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് എം. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും പരോള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും ഹൈക്കോടതി വിശദീകരണം ചോദിച്ചു. പരോള്‍ ചട്ടവിരുദ്ധമാണെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
ജയില്‍ ഡിജിപിക്കും ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണ് പരോള്‍ അനുവദിച്ചതെന്ന വിശദീകരണം ജയില്‍ ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ഈ വാദം കളവാണെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. സര്‍ക്കാരും ഡിജിപിയും നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News