24.1 C
Kottayam
Monday, September 30, 2024

വെറുമൊരു കള്ളക്കടത്തുകാരാം ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ’; നിലനിൽക്കുമോ എൻ.ഐ.എ. കുറ്റപത്രം

Must read

കൊച്ചി:’വെറുമൊരു കള്ളക്കടത്തുകാരാം ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ…’ എന്ന വരികളോടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിന്യായം തുടങ്ങുന്നത്.

‘വെറുമൊരു മോഷ്ടാവായോരെന്നെ

കള്ളനെന്ന് വിളിച്ചില്ലേ, താൻ

കള്ളനെന്ന് വിളിച്ചില്ലേ’

എന്ന അയ്യപ്പപ്പണിക്കർ കവിതയെ ഓർമപ്പെടുത്തുന്നു ഈ വരികൾ.

പ്രതികളുടെ വിലാപമെന്ന രീതിയിലാണ് കോടതി ഈ ശകലം അവതരിപ്പിച്ചിരിക്കുന്നത്. തുടർന്നാണ് വിധിയിൽ കേസിന്റെ വിശദാംശങ്ങൾ കടന്നുവരുന്നത്. സ്വർണക്കടത്ത് കേസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയുണ്ട് ഈ വരികളിൽ. സ്വപ്നയും കൂട്ടരും ജാമ്യംനേടി പുറത്തുവരുമ്പോൾ ചോദ്യചിഹ്നമാകുന്നത് എൻ.ഐ.എ. കുറ്റപത്രമാണ്. എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു വിമാനത്താവളത്തിലൂടെ നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത്.

യു.എ.പി.എ. ചുമത്താൻ കാരണം കേസിൽ തീവ്രവാദ സംഘടനകൾക്കു ബന്ധമുണ്ടോ, പണം തീവ്രവാദ സംഘടനകളിലേക്കു പോയോ എന്നീ കാര്യങ്ങളിലെ അന്വേഷണമാണ്. എന്നാൽ, ഇതു രണ്ടും തെളിയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമർപ്പിക്കുമ്പോൾ ശക്തമായ തെളിവുകൾ വേണം. അതില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുന്നതാണ് കോടതിവിധിയെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.

സ്വപ്നയ്ക്കും കൂട്ടർക്കുമെതിരേ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റത്തിനു തെളിവില്ലെന്ന കോടതി നിരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് അവരുടെ അഭിഭാഷകനായിരുന്ന അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കൽ പറഞ്ഞു. സ്വർണക്കടത്ത് കസ്റ്റംസ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന കുറ്റമാണെന്നും അത് യു.എ.പി.എ.യുടെ 15-ാം വകുപ്പിൽ ഉൾപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചതും എൻ.ഐ.എ.യ്ക്ക് തിരിച്ചടിയായി. യു.എ.പി.എ. വകുപ്പ് 15 നിലനിൽക്കില്ലെന്നു കണ്ടെത്തിയതോടെ പിന്നാലെവരുന്ന വകുപ്പുകളായ 17 (തീവ്രവാദസംഘടനകൾക്ക് ഫണ്ട് ചെയ്യുക), 18 (തീവ്രവാദ ഗൂഢാലോചന), 20 (തീവ്രവാദ സംഘടനയിൽ അംഗമാകുക) എന്നിവ പ്രതികൾക്കെതിരേ തെളിയിക്കാൻ കഴിയാതെപോയതും എൻ.ഐ.എ.യ്ക്കു തിരിച്ചടിയായി.

ഹൈക്കോടതി വിധിക്കെതിരേ എൻ.ഐ.എ. സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week