25.9 C
Kottayam
Saturday, September 28, 2024

കൊലക്കേസ് പ്രതിക്ക് ഒളിത്താവളം; രേഷ്മയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

Must read

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ പ്രതികരിച്ച് പുന്നോല്‍ ശിവദാസന്‍ വധക്കേസ് പ്രതിക്ക് സംരക്ഷണം നല്‍കിയ അധ്യാപിക രേഷ്മ. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് രേഷ്മ വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ ഉടനീളം തനിക്കെതിരെ രൂക്ഷമായ തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ ആണ് നടക്കുന്നത്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും രേഷ്മയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അധ്യാപികയായ രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന ഈ കേസില്‍ റിമാന്‍ഡ് പാടില്ല. അറസ്റ്റ് ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.പുന്നോല്‍ ശിവദാസന്‍ വധക്കേസിലെ പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് അധ്യാപികയായ രേഷ്മയുടെ വീട്ടില്‍ ആയിരുന്നു. എന്നാല്‍, ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് പിണറായിയിലെ വീട് രേഷ്മയുടെ പേരുള്ളത് അല്ല. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ളത് ആണെന്നും അഭിഭാഷകന്‍ പറയുന്നു.

കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞ് തന്നെ ആയിരുന്നു രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കിയത്. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. പുതുതായി പണിത വീട് രേഷ്മ വാടകയ്ക്ക് നല്‍കി വരാറുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സി പി എം ശക്തി കേന്ദ്രത്തിലാണ് ആര്‍ എസ് എസുകാരന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് വഴി വെയ്ച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് നേരെ ബോംബേറും ഉണ്ടായി.

ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിപ്പിച്ചു എന്ന കാരണത്താല്‍ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവില്‍ താമസിച്ചതിന്റെ പേരില്‍ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് 2 ദിവസം മുന്‍പ് ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ജാമ്യം. പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ.

പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. പ്രതിയായ നിഖില്‍ ദാസിനെ ഇവിടെയാണ് ഒളിവില്‍ താമസിപ്പിച്ചിരുന്നത്. എന്നാല്‍, ബോംബേറില്‍ വീടിന് കേടുപാടുകള്‍ പറ്റിയിരുന്നു. കൊലപാതകത്തിലെ പ്രതിയായ ആര്‍ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ രേഷ്മയ്ക്കും ഭര്‍ത്താവ് പ്രശാന്തിനും എതിരെ കാരായി രാജന്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാന്‍ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികള്‍ക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടില്‍ അറിയപ്പെടുന്നത് പാതി കോണ്‍ഗ്രസ്സും പാതി സംഘിയും എന്നാണ്. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജന്‍ വ്യക്തമാക്കി.പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

അധ്യാപികയായ രേഷ്മയെ ജാമ്യത്തില്‍ ഇറക്കിയത് ബി ജെ പിക്കാരെന്ന് എം വി ജയരാജന്‍ ആരോപിച്ചു. രേഷ്മയെ സ്വീകരിച്ചത് ബി ജെ പി മണ്ഡലം സെക്രട്ടറി ആണ്. ഇതിന് നിയമ സഹായം നല്‍കുന്നത് ബി ജെ പി അഭിഭാഷകന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. രേഷ്മയുടേത് സി പി എം കുടുംബം ആണെന്ന് വാദത്തെ എം വി ജയരാജന്‍ തള്ളി. ഈ ആരോപണം വസ്തുതാവിരുദ്ധം ആണെന്ന് ജയരാജന്‍ പറഞ്ഞു. എന്നാല്‍, ഹരിദാസ് കൊലപാതകത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞു കൊണ്ട് ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോല്‍ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കില്‍ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വെട്ടേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week