24.3 C
Kottayam
Saturday, June 6, 2026

മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രം, തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയം; ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം; ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാന്‍ ശ്രമമെന്ന് വഖഫ് ബില്‍ ചര്‍ച്ചയില്‍ ഹൈബി ഈഡന്‍

Must read

ന്യൂഡല്‍ഹി: രാത്രി വൈകി നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത്‌. ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എംപിയും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും തമ്മില്‍ കോര്‍ത്തു. മുനമ്പം വിഷയത്തില്‍ ഹൈബിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ വൈകാരികമായാണ് ഹൈബി ലോക്‌സഭയില്‍ പ്രസംഗിച്ചത്.

ന്യൂനക്ഷത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വഖഫ് ബില്ലിന്‍മേല്‍ ചര്‍ച്ച പുരോഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. താനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളെന്നും ഹൈബി പറഞ്ഞു.

- Advertisement -

ഈ ബില്ല് വഴി മുനമ്പത്തുകാര്‍ക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂര്‍ കത്തിയപ്പോള്‍ സിബിസിഐ പറഞ്ഞത് സര്‍ക്കാര്‍ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തി.

- Advertisement -

ഹൈബി ഈഡന് മറുപടിയുമായി മന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ 2014 ല്‍ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമര്‍ശിച്ചായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. 2021 ല്‍ പാലാ ബിഷപ്പ് ഹൌസ് പിഎഫ്‌ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാന്‍ സാധിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിലെ ബിഷപ്പുമാര്‍ മോദിയെ കാണാന്‍ എത്തുകയാണ്. നിങ്ങള്‍ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.

- Advertisement -

ജോര്‍ജ്ജ് കുര്യന്‍ ഇടപെട്ടു സംസാരിച്ചതിനെ കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ജോര്‍ജ് കുര്യന്‍ സംസാരിച്ചതെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. മന്ത്രിയെന്ന നിലയില്‍ ജോര്‍ജ് കുര്യന് സംസാരിക്കാമെന്നായിരുന്നു ചെയറിന്റെ മറുപടി. അതേസമയം വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീന്‍ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു.

കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ഇടുക്കിയില്‍ ചെറുതോണിയിലുള്ള ഡീന്‍ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ”വഖഫ് അധിനിവേശത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേരളത്തില്‍ നിന്നുള്ള യുഡിഎഫ് – എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണ്” എന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും ഹൈബി ഈഡന്റെ ഓഫിസിലേക്ക് ആരംഭിച്ച ബിജെപി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയാണ് ഡീന്‍ കുര്യാക്കോസിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week