24.5 C
Kottayam
Friday, June 5, 2026

അഭിമാനത്തോടെ പറയും, താൻ ഒരു ഇന്ത്യനാണ്,ഒരു മുസ്ലീമാണ്; മുഹമ്മദ് ഷമി

Must read

ഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആയിരുന്നു മുഹമ്മദ് ഷമി. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷമാണ് ഷമി ​ഗ്രൗണ്ടിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ഒരു കൊടുങ്കാറ്റ് പോലെ ഷമി ആ‍ഞ്ഞടിച്ചു. ലോകകപ്പ് അവസാനിച്ചപ്പോൾ ഷമി കൊടുങ്കാറ്റിൽ 24 വിക്കറ്റുകൾ വീണു. ഈ ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടമാണിത്. ഉത്തർപ്രദേശുകാരനായ താരത്തിന്റെ പ്രകടനത്തേക്കാൾ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളിൽ പലതവണ ചർച്ചയായത്.

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഷമി ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ​ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്നതും ഒരുപാട് ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം വലിയ ചർച്ചകൾ ഉണ്ടാക്കി. ഇപ്പോൾ എല്ലാ വിവാദങ്ങൾക്കും മറുപടി പറയുകയാണ് ഇന്ത്യൻ പേസർ. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് മുഹമ്മദ് ഷമി പ്രതികരിച്ചത്.

അന്നത്തെ മത്സരത്തിൽ മുട്ടിൽ നിന്നത് ‘സജദ’ എന്ന പ്രാർത്ഥന ചെല്ലാനായിരുന്നു. എന്നാൽ ഒരു ഇന്ത്യൻ മുസ്ലീം ആയതിനാൽ ‘സജദ’ ചെയ്യാൻ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാർത്ഥനയിൽ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരൻ ഉന്നയിച്ച ചോദ്യം. എന്നാൽ താൻ ‘സജദ’ ചെയ്യാൻ ആ​ഗ്രഹിച്ചെങ്കിൽ ആർക്കാണ് തടയാൻ കഴിയുകയെന്ന് ഷമി ചോദിച്ചു. ഒരാളുടെ മതത്തിൽ നിന്ന് അയാളെ മാറ്റാൻ എനിക്കോ നിങ്ങൾക്കോ അവകാശമില്ലെന്ന് ഷമി പറഞ്ഞു.

താൻ ഒരു ഇന്ത്യൻ ആണെന്നതിൽ അഭിമാനിക്കുന്നു. അതുപോലെ താനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ തനിക്ക് എന്തേലും പ്രശ്നമുണ്ടെങ്കിൽ താൻ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാൻ തനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കിൽ താൻ ഇന്ത്യയിൽ എങ്ങനെ താമസിക്കും. താൻ മുമ്പെപ്പോഴെങ്കിലും ‘സജദ’ ​ഗ്രൗണ്ടിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാൽ ​ഗ്രൗണ്ടിലാണെങ്കിലും താൻ അത് ചെയ്യുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week