24.6 C
Kottayam
Thursday, October 24, 2024

ഹത്രസ് ദുരന്തം: മരണം 121,എസ്‌ഐടി അന്വേഷിക്കുമെന്ന് യോഗി

Must read

ന്യൂഡല്‍ഹി: ഹത്രസില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുഡീഷ്യല്‍ അന്വേഷണത്തിനാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. ദുരന്തത്തില്‍ മരണനിരക്ക് 121 ആയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും മരിച്ചത്.

അതേസമയം മരിച്ചവരില്‍ ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് യോഗി പറഞ്ഞു. നാല് പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും ഓരോ ആളുകള്‍ വീതം മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംഘാടകര്‍ മാത്രമല്ല ഭകരെ സഹായിക്കാനുണ്ടായിരുന്ന സേവാദറുമാര്‍ക്കും ഭക്തരുടെ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് യോഗി പറഞ്ഞു.

സേവാദറുമാര്‍ ജനത്തിരക്ക് നിയന്ത്രിക്കേണ്ടതായിരുന്നു. എന്നാല്‍ സേവാദറുമാര്‍ ജനത്തിരക്കേറിയ സ്ഥലത്ത് നിന്ന് ഒളിച്ചോടിയത് കൊണ്ട് ഭക്തര്‍ ഒരുപാട് മരിച്ചുവെന്നും യോഗി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ആഗ്ര എഡിജിയാണ് സംഘത്തെ നയിക്കുന്നത്. അവര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പല കാര്യങ്ങള്‍ ഇതില്‍ അന്വേഷിക്കപ്പെടാനുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും യോഗി വ്യക്തമാക്കി.

ഇതൊരു അപകടമാണോ അതല്ലെങ്കില്‍ ഗൂഢാലോചനയാണോ എന്നെല്ലാം അന്വേഷണത്തില്‍ കണ്ടെത്തും. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഈ വിഷയത്തില്‍ സര്‍ക്കാരിന് മൃദുമനോഭാവമില്ല. എന്നാല്‍ പ്രതിപക്ഷം ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ ഇരകളോട് സഹതാപം കാണിക്കേണ്ട സമയമാണ്.

എന്നാല്‍ അവര്‍ ഈ സമയം രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്നും യോഗി പറഞ്ഞു. ഭോലേ ബാബ എന്ന മതപ്രഭാഷകന്‍ സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ നിരവധി പേര്‍ അദ്ദേഹത്തിന്റെ പാദം സ്പര്‍ശിക്കാനായി ഓടിയെത്തിയപ്പോള്‍, സേവാദറുമാര്‍ തടഞ്ഞിരുന്നു. ആ സമയത്താണ് ദുരന്തമുണ്ടായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

28 പേര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച്ച മരിച്ച 116 പേരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമാണ് ഉള്ളത്. ബാക്കിയെല്ലാം സ്ത്രീകളാണ്. അതേസമയം മതപ്രഭാഷകനായ ഭോലേ ബാബ ഒളിവിലാണെന്ന് സൂചനയുണ്ട്.

ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും അപകട സ്ഥലത്ത് തന്നെയായിരുന്നു കഴിഞ്ഞ ദിവസം ക്യാമ്പ് ചെയ്തിരുന്നത്. മന്ത്രിമാരായ ചൗധരി ലക്ഷ്മി നാരായണ്‍, സന്ദീപ് സിംഗ്, അസിം അരുണ്‍ എന്നിവരും പരുക്കേറ്റവര്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week