ഗുരുഗ്രാം: കൂട്ടബലാത്സംഗത്തിനിരയായ ഇരുപതുകാരി ബ്ലാക്ക്‌മെയിലിംഗും മാനസിക പീഡനങ്ങളും കാരണം ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ഹരിയാനയിലെ നൂഹ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവർ പെൺകുട്ടിയെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാനസിക സമ്മർദ്ദവും അപമാനഭയവും താങ്ങാനാവാതെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടി വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. ഇതേ ഗ്രാമത്തിൽ തന്നെയുള്ള നാല് യുവാക്കൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിചോർ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ജനരോഷവും ഉയർന്നിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ എത്രയും വേഗം കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
“പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സൈബർ ക്രൈം വിഭാഗം ഉൾപ്പെടെ നാല് പ്രത്യേക പോലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഈ ദൃശ്യങ്ങൾ എപ്പോഴാണ് പകർത്തിയത്, ആരൊക്കെയാണ് ഇത് കണ്ടത്, എത്ര നാളായി ഈ ബ്ലാക്ക്‌മെയിലിംഗ് തുടരുന്നു എന്നിവയെല്ലാം പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്”– ബിചോർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ രാജ്ബീർ സിംഗ് വ്യക്തമാക്കി.
A 20-year-old woman committed suicide in a village in Haryana’s Nuh district due to continuous blackmailing and mental harassment by a gang that group-raped her. The perpetrators had filmed the horrific assault on a mobile phone and threatened to circulate the video on social media to keep her silent. Following widespread public outrage and protests, the Nuh police registered a case of gang rape and abetment of suicide and formed special teams to track down the fleeing suspects.


