24.3 C
Kottayam
Saturday, June 6, 2026

ബ്രിട്ടീഷ് പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക്,ആകാശത്ത് പോര്‍വിമാനങ്ങളും ,യു,എസ് പ്രതിരോധ സെക്രട്ടറി ഇസ്രായേലില്‍;കരയുദ്ധം ഉടന്‍,കൊല്ലപ്പെട്ടവരുടെ എണ്ണം 4200 കടന്നു

Must read

ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങി ഒരാഴ്ചയാകുമ്പോൾ ​ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ നിന്ന് 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ അന്ത്യശാസനം. എന്നാൽ ഒഴിപ്പിക്കൽ പ്രായോഗികമല്ലെന്ന് യുഎൻ അറിയിച്ചു. വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഇന്ന് ഹമാസ് അറിയിച്ചു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 4200 കടന്നു.

ഗാസ നഗരത്തില്‍ ഉൾപ്പടെ ശക്തമായ നടപടി ഉടനുണ്ടാകുമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്. ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ട് മാറ്റണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. എന്നാൽ, പതിനൊന്ന് ലക്ഷം പേരെ ഉടൻ ഒഴിപ്പിക്കുക എന്നത് പ്രായോഗികമല്ലെന്ന് യു എന്‍ അറിയിച്ചു.

ഇസ്രയേലിന്‍റേത് പരിഭാന്ത്രി പരത്തുന്ന മാനസിക യുദ്ധമാണെന്നും ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗാസക്ക് നേരെ ആക്രമണം തുടർന്നാൽ യുദ്ധമുന്നണിക്ക് രൂപം നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

- Advertisement -

ഗാസയിൽ റോക്കറ്റാക്രമണം തുടരുകയാണ്. ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് ദേശീയ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രയേൽ റോക്കറ്റാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്.

- Advertisement -

150ലധികം ബന്ദികളുടെ മോചനത്തിന് ശ്രമം നടക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഗാസ അതിർത്തിയിലെ സൂഫ ഔട്ട് പോസ്റ്റിൽ നിന്ന് 250 ബന്ദികളെ മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍ ഹമാസും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണിലും ഹമാസ് റോക്കറ്റ് വര്‍ഷിച്ചു.

ഇസ്രയേലിലെത്തിയ യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ യുദ്ധസാഹചര്യം വിലയിരുത്തി. ഇസ്രയലിന് കൂടുതൽ സഹായം നൽകുമെന്ന് ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ ജോര്‍ദാനിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. അതിനിടെ ഇസ്രയേലിന് സൈനിക സഹായവുമായി ബ്രിട്ടനുമെത്തി. ബ്രിട്ടീഷ് പടക്കപ്പലുകൾ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങി. പോർവിമാനങ്ങളും അയച്ചിട്ടുണ്ട്.

ലെബനന്‍ അതിര്‍ത്തിയിലും യുദ്ധഭീതി പടരുകയാണ്. ഹിസ്‌ബൊള്ളയും ഇസ്രയേൽ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഹിസ്‌ബൊള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week