24.8 C
Kottayam
Thursday, June 4, 2026

ഗവർണറുടെ ശ്രമം സംഘപരിവാർ ലിസ്റ്റിൽ കയറാൻ, ശബരിമലയിലെ ബി.ജെ.പി പ്രചാരണം യുഡിഎഫ് ഏറ്റെടുത്തു: ഗോവിന്ദൻ

Must read

തിരുവനന്തപുരം: ശബരിമലയെ അപവാദപ്രചാരണത്തിന് ഉപയോഗിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമാണിതെന്ന് ആരോപിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ആദ്യം ബി.ജെ.പി ഇത് ഉയര്‍ത്തികൊണ്ടുവരികയും പിന്നീട് യു.ഡി.എഫ് ഏറ്റുപിടിക്കുകയുമായിരുന്നു.

വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും പിന്നീട് മനസ്സിലായെന്നും എല്ലാ കള്ളപ്രചാരണങ്ങളേയും ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസ്സ് മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്‌നം ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക ഉപരോധമാണ്. ഈ യാഥാര്‍ഥ്യം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും എത്തിയിട്ടുണ്ട്. കേരളത്തിലെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, കേന്ദ്രത്തിന്റെ അവഗണന സംസ്ഥാനത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടിവന്നു.

ഇത് സ്വാഭാവികമായും ഇതുവരെ യു.ഡി.എഫ് ചൂണ്ടികാട്ടിയ ധാരണകള്‍ക്ക് വ്യത്യസ്തമാണ്. ടി.എന്‍. പ്രതാപനനെപോലുള്ള ചില കോണ്‍ഗ്രസ് എം.പിമാര്‍തന്നെ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഇടപെടുമെന്ന് പറയുന്നനിലവരെ എത്തിയെന്നും ഗോവന്ദന്‍ പറഞ്ഞു.

- Advertisement -

ഗവര്‍ണറുടെ നിലപാടാണ് മറ്റൊരുപ്രശ്‌നം. ഗവര്‍ണറായുള്ള അദ്ദേഹത്തിന്റെ കാലാവധി ചുരുക്കം മാസമേയുള്ളൂ. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിലേക്ക് എങ്ങനെ കടന്നുവരാമെന്ന് ആലോചിച്ചതിന്റെ ഭാഗമാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെല്ലാം. സംസ്ഥാനസര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ ഒരുഗവര്‍ണര്‍ക്ക് യോജിച്ചതാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്.

- Advertisement -

സംഘപരിവാര്‍ വിഭാഗങ്ങളെ സര്‍വ്വകലാശാലകളിലേക്ക് തിരുകിക്കയറ്റികൊണ്ട് രാഷ്ട്രീയംകളിക്കുന്ന നിലപാടാണ് ഗവര്‍ണറുടെത്. കേരളസര്‍വ്വകലാശാല സെനറ്റിലേക്കുനടന്ന നാമനിര്‍ദേശം തെറ്റാണെന്നുകണ്ടാണ് കോടതി ഇത് സ്‌റ്റേ ചെയ്തത്. എവിടുന്നാണ് നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ കിട്ടയത് എന്ന് ഗവര്‍ണര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെ പെരുമാറിയാല്‍ പ്രതിഷേധമുണ്ടാകുക സ്വാഭാവികമാണെന്നും ഇത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് ഗവര്‍ണര്‍ കാണിക്കേണ്ടതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് അയച്ച സമന്‍സ് പിന്‍വലിച്ചതായി ഇ.ഡി കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. ചുറ്റിക്കളിക്കേണ്ടായെന്ന് കോടതിതന്നെ പറഞ്ഞതോടെ ഈ ചുറ്റിക്കളി ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച് സി.പി.എം ഏറെക്കാലമായി പറയുന്ന കാര്യങ്ങള്‍ അടിവരയിടുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week