വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്: ‘ഓട്ടോമാറ്റിക് ഡൗൺലോഡ്’ അപകടം; ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി കിട്ടും

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ സംബന്ധിച്ച് നിര്‍ണായക മുന്നറിയിപ്പുമായി ഗൂഗിളിന്റെ ‘പ്രോജക്റ്റ് സീറോ’ ടീം. ഹാക്കര്‍മാര്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സെറ്റിംഗുകളില്‍ വരുത്തേണ്ട മാറ്റങ്ങളാണ് നിര്‍ദേശത്തിലുള്ളത്. വാട്ട്സ്ആപ്പിലെ ‘ഓട്ടോമാറ്റിക് ഡൗണ്‍ലോഡ്’ ഫീച്ചറിലൂടെയാണ് വൈറസ് ബാധിച്ച ഫയലുകള്‍ ഫോണിലേക്ക് എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേര്‍ത്ത ശേഷം അതിലൂടെ അയക്കുന്ന ഫയലുകള്‍ ഫോണിലേക്ക് തനിയെ ഡൗണ്‍ലോഡ് ആകുന്നതാണ് അപകടം. അപരിചിതമായ നമ്പറുകളില്‍ നിന്നോ ഗ്രൂപ്പുകളില്‍ നിന്നോ വരുന്ന ലിങ്കുകളോ ഫയലുകളോ തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ഫോണുകളിലേക്ക് നേരിട്ട് ഫയലുകള്‍ അയച്ചുകൊണ്ട് ഹാക്കര്‍മാര്‍ക്ക് വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പോരായ്മ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ടീം ആദ്യം എടുത്തുകാണിച്ച ഈ പ്രശ്‌നം ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഫംഗ്ഷനില്‍ നിന്നാണ് ഉടലെടുത്തത്. സൈബര്‍ തട്ടിപ്പുകാര്‍ വ്യാജ ഗ്രൂപ്പ് ചാറ്റുകള്‍ സജ്ജീകരിച്ച് ഉപയോക്താക്കളെ ചേരാന്‍ ക്ഷണിച്ചതായി കരുതപ്പെടുന്നു. ജോലിക്ക് വേണ്ടി നിങ്ങള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍, അറിയപ്പെടുന്ന കോണ്‍ടാക്റ്റുകള്‍ക്കും അംഗീകൃത അഡ്മിന്‍മാര്‍ക്കും മാത്രമായി ഗ്രൂപ്പ് അംഗത്വം നിലനിര്‍ത്തുന്നത് പരിഗണിക്കുന്നതും നല്ലതാണ്.

സുരക്ഷിതരാകാന്‍ ഈ മാറ്റങ്ങള്‍ ഉടന്‍ ചെയ്യുക:

മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ഓഫാക്കുക:

വാട്ട്സ്ആപ്പിലെ Settings > Storage and Data എന്നതില്‍ പോകുക.

Media auto-download എന്നതിന് താഴെയുള്ള മൂന്ന് ഓപ്ഷനുകളിലും (Mobile data, Wi-Fi, Roaming) ക്ലിക്ക് ചെയ്ത് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവയുടെ ‘ടിക്കുകള്‍’ മാറ്റുക. ഇപ്പോള്‍ എല്ലാ വിഭാഗത്തിലും ‘No Media’ എന്ന് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Google’s Project Zero security team has issued a critical warning regarding a vulnerability in WhatsApp that could allow hackers to steal personal data. The primary threat stems from the ‘Automatic Download’ feature, which can unknowingly pull virus-infected files onto a user’s device.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News