26 C
Kottayam
Thursday, May 16, 2024

Gold Rate Today: സ്വർണവില കുതിക്കുന്നു; വിപണിയുടെ പ്രതീക്ഷകൾ തകർത്ത് കേന്ദ്രബജറ്റ്

Must read

തിരുവനന്തപുരം: ഫെബ്രുവരിയിലെ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ജനുവരി 28  മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്. ഇന്നലെയും 120  രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46640 രൂപയാണ്. 

കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന നിർദ്ദേശമടക്കം നിരവധി ആവശ്യങ്ങൾ സ്വർണ്ണ വ്യാപാര മേഖലയിൽ നിന്ന് സമർപ്പിച്ചിരുന്നു.ഒന്നു പോലും പരിഗണിക്കപ്പെടാതെ ബജറ്റായിരുന്നു ഇത്തവണ കേന്ദ്രം അവതരിപ്പിച്ചത് 

കഴിഞ്ഞ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. കഴിഞ്ഞ ആറ് ദിവസങ്ങൾകൊണ്ട് 480  രൂപയാണ് പവൻ വർദ്ധിച്ചത്. ജനുവരി 20  മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15  രൂപ ഉയർന്നു. വിപണി നിരക്ക് 5830 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിട്ടുണ്ട്. വിപണി വില 4815 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 22 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 23 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 24 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240 
ജനുവരി 25 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,160 രൂപ
ജനുവരി 26 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,240 രൂപ
ജനുവരി 27 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,160 രൂപ
ജനുവരി 28 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,160 രൂപ
ജനുവരി 29 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,240 രൂപ
ജനുവരി 30 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,400 രൂപ
ജനുവരി 31 – സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,400 രൂപ
ഫെബ്രുവരി 1 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,460 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week