24.9 C
Kottayam
Saturday, June 6, 2026

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം; റിലയൻസും എൻവിഡിയയും കൈകോർക്കും

Must read

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം. റിലയൻസും എൻവിഡിയ കോർപ്പറേഷനും ഇതിനായി കൈ കോർക്കുന്നു. ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ പുതിയ ഡാറ്റാ സെൻ്റർ എൻവിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെൽ എ ഐ ചിപ്പുകൾ ഉപയോഗിക്കും. എൻവിഡിയയ്ക്ക് ഇന്ത്യയിലുടനീളം ആറ് സ്ഥലങ്ങളിൽ ഇതിനോടകം സാന്നിധ്യമുണ്ട്.

പതിനായിരക്കണക്കിന് അത്യാധുനിക ജിപിയു, ഉയർന്ന പ്രകടനമുള്ള നെറ്റ്‌വർക്കിംഗ്, എഐ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് എൻവിഡിയയുടെ കമ്പ്യൂട്ടിംഗ് സ്റ്റാക്ക്. എ ഐ ഇൻഫ്രാസ്ട്രക്ചറിനായി നിരവധി യുഎസ് സ്ഥാപങ്ങൾ, ക്ലൗഡ് ദാതാക്കൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ച് കമ്പനി പ്രവർത്തിക്കുന്നു.

2024 ലെ എൻവിഡിയ എ ഐ ഉച്ചകോടിയിൽ ആണ് അംബാനിയും എൻവിഡിയ സിഇഒ ഹുവാങ്ങും തമ്മിൽ ധാരണയായത്. എ ഐ-യിലെ ഇന്ത്യയുടെ സാധ്യതയെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. റിലയൻസും എൻവിഡിയയും തമ്മിലുള്ള പങ്കാളിത്തം രാജ്യത്ത് ശക്തമായ എ ഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ആഗോള ഇൻ്റലിജൻസ് വിപണിയിൽ ഇന്ത്യയെ പ്രധാന സ്ഥാനത്തെത്തിക്കും.

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പുതിയ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ റിലയൻസുമായി കൈകോർക്കുമെന്ന് ഹുവാങ് വ്യക്തമാക്കിയിരുന്നു. കൂട്ടുകെട്ടിൻ്റെ ഭാഗമായി ഒരു ഇന്നൊവേഷൻ സെൻ്ററും ഞങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നതിൽ ഇന്ത്യക്ക് ലോകോത്തര നിലവാരമുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് എൻവിഡിഎ പ്രവർത്തിക്കുന്നത്. എൻവിഡിയയിൽ പ്രവർത്തിക്കുന്ന മൂന്നിലൊന്നും ഇന്ത്യക്കാരാണ്.

- Advertisement -

ഇന്ത്യ ഒരു പുതിയ ഇൻ്റലിജൻസ് യുഗത്തിൻ്റെ വക്കിലാണെന്നും വരും വർഷങ്ങളിൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിലെ നേട്ടങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും ഫയർസൈഡ് ചാറ്റിനിടെ അംബാനി പറഞ്ഞു. “ഞങ്ങൾ പുതിയ എഐ ഇൻ്റലിജൻസ് യുഗത്തിൻ്റെ പടിവാതിൽക്കലാണ്. ഇന്ത്യ ഏറ്റവും വലിയ ഇൻ്റലിജൻസ് വിപണികളിലൊന്നായിരിക്കും.

- Advertisement -

ഇന്ത്യ മികച്ച സിഇഒമാരെ മാത്രമല്ല എഐ സേവനങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കും. അംബാനി പറഞ്ഞു. യുഎസിനും ചൈനയ്ക്കും പുറമെ 4ജി, 5ജി ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ വിപുലമായ നെറ്റ്‌വർക്കുകളുള്ള മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറുകളിൽ ഒന്ന് ഇന്ത്യയിലുണ്ടെന്നും ഹുവാങ് പറഞ്ഞു.

റിലയൻസ് ജിയോ ആഗോളതലത്തിൽ ഏറ്റവും വലിയ ഡാറ്റാ കമ്പനിയാണ്. യുഎസിൽ ഒരു ജിബിക്ക് 5 യുഎസ് ഡോളറാണെങ്കിൽ ഒരു ജിബിക്ക് വളരെ കുറഞ്ഞ നിരക്കിൽ ആണ് ഡാറ്റ വിതരണം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week