നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കാറിനടിയിൽ തള്ളി; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കാറിനടിയിൽ തള്ളി; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ഛോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു.

ഏപ്രിൽ 11-നാണ് ജസീം നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മിഠായി നൽകി കുട്ടിയെ വശീകരിച്ച പ്രതി ആദ്യം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുട്ടി മരിച്ചെന്ന് ഉറപ്പിച്ചതോടെ ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ മൃതദേഹം ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു.

സംഭവത്തിൽ ഒരാഴ്ചയിലേറെയായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഒളിവിലായിരുന്ന പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഇയാൾ തിലാമോർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം ഇയാളെ വളഞ്ഞതോടെ ഇയാൾ പോലീസിനുനേരേ വെടിയുതിർത്തെന്നാണ് പറയുന്നത്. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിയേറ്റ പ്രതി ജസീം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായും ഗാസിയാബാദ് പോലീസ് പറഞ്ഞു.

The prime accused in the rape and murder of a four-year-old girl was killed in a police encounter in Ghaziabad. Jasim, alias Chhotu, engaged in a shootout with the police, during which two police constables also sustained injuries

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News