24 C
Kottayam
Sunday, June 7, 2026

സഞ്ജുവിനായി വാദിച്ച് ഗംഭീര്‍,റിഷഭ് പന്തിനായി അഗാര്‍ക്കറും രോഹിത്തും;സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടന്നത്‌

Must read

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെര‍ഞ്ഞെടുക്കാനായി ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമായത് രണ്ടാം വിക്കറ്റ് കീപ്പറെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടിലായിരുന്നു.ഇത് സംബന്ധിച്ച തര്‍ക്കമാണ് സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമെന്നാണ് സൂചന.

തര്‍ക്കത്തിനൊടുവില്‍ ഗംഭീറിന്‍റെ ആവശ്യം തള്ളി റിഷഭ് പന്തിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന കോച്ച് ഗൗതം ഗംഭീറിന്‍റെ ആവശ്യവും അഗാര്‍ക്കറും രോഹിത്തും നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ഇരുവരും പിന്തുണച്ചത്. അങ്ങനെ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

- Advertisement -

സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും രോഹിത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ ഒഴിവാക്കയതിനെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചതുമില്ല. അതേസമയം, സഞ്ജുവിനെതിരായ നിലപാട് കടുപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) രംഗത്തെത്തി. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായുളള പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു ഒരുവരി ഇ മെയിലിലൂടെ അറിയിക്കുകയായിരുന്നുവെന്നും അതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ലെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

- Advertisement -

ഒരു സീനിയര്‍ താരം പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ക്യാംപില്‍ പങ്കെടുക്കാത്തവരെ വിജയ് ഹസാരെ ട്രോഫിക്കായി പരിഗണിക്കാനാവില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇന്ത്യൻ ടീമിലെ മറ്റ് സീനിയര്‍ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിന് അതാത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ നല്‍കുന്ന പരിഗണന തനിക്കും കെസിഎയില്‍ നിന്ന് ലഭിക്കണമെന്ന നിലപാടിലാണ് സഞ്ജു. ക്യാംപില്‍ പങ്കെടുക്കാതിരുന്ന സഞ്ജു പിന്നീട വിജയ് ഹസാരെയില്‍ കളിക്കാമെന്ന് അറിയിച്ചിട്ടും ടീമിലെടുക്കാന്‍ കെസിഎ തയാറായതുമില്ല.

- Advertisement -

ഏത് താരമായാലും ടീമിലേക്ക് തോന്നുംപോലെ വരാനും പോകാനും കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ കെസിഎയുടെ നിലപാട്. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ തല്‍ക്കാലം ഒന്നും പ്രതികരിക്കേണ്ടെന്നാണ് സഞ്ജുവിന്‍റെ തീരുമാനമെന്നും അറിയുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പങ്കെടുക്കാനായി സഞ്ജു ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയിലേക്ക് പോവുകയും ചെയ്തു. 22നാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week