ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്തു; വേട്ടക്കാരായ നാലുപേര്‍ അറസ്റ്റില്‍

മുംബൈ: ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വേട്ടക്കാരായ നാലുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തില്‍ കയറിയാണ് ഉടുമ്പിനോട് അതിക്രമം കാണിച്ചത്. അക്ഷയ് സുനില്‍, ജനാര്‍ജന്‍ കാംതേക്കര്‍, പവാര്‍ മങ്കേഷ്, സന്ദീപ് തുക്കറാം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

വേട്ടക്കാരായ പ്രതികള്‍ വേട്ടയ്ക്കായാണ് കടുവാസങ്കേതത്തില്‍ പ്രവേശിച്ചതെന്നും ഇതിനിടെയാണ് ഉടുമ്പിനെ ഇരയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനത്തില്‍ കറങ്ങിനടന്നിരുന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് ഉടുമ്പിനെ കൂട്ടംചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം പ്രതികള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് വിവരം. പ്രതികള്‍ക്കെതിരെ ചുമത്തേണ്ട കുറ്റങ്ങള്‍ കോടതിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News