ഒബാമയും ജെനിഫറും പ്രണയത്തിൽ? മിഷേലുമായി വേർപിരിയുന്നെന്ന് റിപ്പോർട്ടുകൾ

ന്യൂയോര്‍ക്ക്: അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുന്‍ യുഎസ്. പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇതും നടിയും  ഒബാമയും ബന്ധത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്‍വീണതായുള്ള അഭ്യൂഹങ്ങളും അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ-അനിസ്റ്റണ്‍ ബന്ധം ചര്‍ച്ചയാവുന്നത്. ഒബാമയോ മിഷേലോ അനിസ്റ്റണോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  എന്നാൽ കഴിഞ്ഞ ജനുവരി 17ന് മിഷേലിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ടിരുന്നു. 

എന്‍റെ ജീവന്‍റെ ജീവനായ മിഷേലിന് ജന്മദിനാശംസകൾ എന്നായിരുന്നു ഒബാമയുടെ ആശംസ. 18ന് ഈ പോസ്റ്റ് മിഷേലും പങ്കുവെച്ചിരുന്നു. ലവ് യു ഹണി എന്ന കുറിപ്പോടെയാണ് മിഷേൽ ഒബാമയുടെ ജന്മദിനാശംസ ഷെയർ ചെയ്തത്. ഇതിനിടെയിലാണ് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന വാർത്തകൾ വരുന്നതെന്നതും ശ്രദ്ധേയമാണ്.

2024 ഓഗസ്റ്റിൽ ഒരു മാഗസിൻ ഇരുവരുടെയും ബന്ധം സംബന്ധിച്ച് വാർത്ത വന്നിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായത്. ‘ജെൻ & ബരാക്കിനെക്കുറിച്ചുള്ള സത്യം!’ എന്ന രീതിയിലായിരുന്നു മാഗസീനിൽ റിപ്പോർട്ട് വന്നത്. “ഇരുവരും പരസ്പരം അഭിനിവേശമുള്ളവരാണ്” എന്നും കവർ സ്റ്റോറിയിലുണ്ടായിരുന്നു. ഇതോടെ മിഷേൽ ഒബാമ’വഞ്ചിക്കപ്പെട്ടു’ വെന്ന് കിംവദന്തികൾ വന്നു. ഒബാമയോ മിഷേലോ ജെന്നിഫറോ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് കാര്യമായ രാഷ്ട്രീയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ച് ടിവി അവതാരക മെഗിൻ കെല്ലി വിഷയത്തെക്കുറിച്ച് സംസാരിച്ചതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇത് വാർത്തകളിൽ ഇടംപിടിക്കുകയാണ്.


‘ഇത് ശരിയാണോ എന്ന് എനിക്കറിയില്ല, പക്ഷേ അങ്ങനെയാണെങ്കിൽ, ഇത് യഥാർത്ഥത്തിൽ ഡെമോക്രാറ്റുകൾക്കിടയിൽ ഒരു രാഷ്ട്രീയ ഭൂകമ്പമായിരിക്കും, എന്നാൽ ഇത് അമേരിക്കയെ പ്രത്യേകിച്ച് ബാധിക്കില്ല.’- എന്നായിരുന്നു കെല്ലി അഭിപ്രായപ്പെട്ടത്. ‘ആധുനിക ചരിത്രത്തിൽ ഒരു മുൻ പ്രസിഡന്റിന്റെ വിവാഹമോചനം ഞാൻ ഓർക്കുന്നില്ല.’- എന്നും അവർ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News