24.1 C
Kottayam
Friday, June 5, 2026
No menu items!

ഇറ്റലിയിൽ വെള്ളപ്പൊക്കം: എട്ടു മരണം,നിരവധിപേരെ കാണാതായി,ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

Must read

റോം: ഇറ്റലിയിലെ വടക്കുകിഴക്കൻ മേഖലയായ എമിലിയ-റൊമാഞ്ഞയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു.

സാവിയോ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ തോതിൽ വെള്ളംകയറി. റോഡരികിൽ പാർക്കുചെയ്തിരുന്ന അനേകം കാറുകൾ ഒഴുകിപ്പോയതായും നാട്ടുകാർ പറഞ്ഞു. 600 അഗ്നിശമന സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് സേവനം ചെയ്യുന്നുണ്ട്.സ്‌കൂളുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ 36 മണിക്കൂറിനുള്ളിൽ ശരാശരി വാർഷിക മഴയുടെ പകുതി ലഭിച്ചു. നദികൾ കരകവിഞ്ഞൊഴുകുകയും പട്ടണങ്ങളിലൂടെ വെള്ളം ഒഴുകുകയും ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ മുങ്ങുകയും ചെയ്തുവെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമേസി പറഞ്ഞു.ഏകദേശം 50,000 പേർക്ക് വൈദ്യുതി ഇല്ലെന്ന് മുസുമെസി പറഞ്ഞു.

വെള്ളപ്പൊക്ക മേഖലയ്ക്ക് ചുറ്റും എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി എമിലിയ-റൊമാഗ്നയുടെ വൈസ് പ്രസിഡന്റ് ഐറിൻ പ്രിയോലോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴയ്ക്ക് ശമനമുണ്ടെന്നും എന്നാൽ നദിയിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പോകുന്ന വഴി, ദുരിതബാധിതർക്കുള്ള പിന്തുണ ട്വീറ്റ് ചെയ്തു. “ആവശ്യമായ സഹായവുമായി ഇടപെടാൻ സർക്കാർ തയ്യാറാണ്” എന്നും പറഞ്ഞു.

- Advertisement -

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾക്ക് സമീപമുള്ള ഇമോളയിൽ ഈ വാരാന്ത്യത്തിലെ ഫോർമുല വൺ റേസ് നിർത്തിവെച്ചു. അടിയന്തര സേവനങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാർ പറഞ്ഞതിനെത്തുടർന്നാണ് പരുപാടി നിർത്തിവച്ചത്.

- Advertisement -

“ഞങ്ങളുടെ ആരാധകർക്കും ടീമുകൾക്കും ഞങ്ങളുടെ ഉദ്യോഗസ്ഥർക്കും സുരക്ഷിതമായി ഇവന്റ് നടത്താൻ കഴിയാത്തതിനാലാണ് ഈ തീരുമാനമെടുത്തത്,” സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഇമോലയുടെ തെക്ക് ഭാഗത്തുള്ള ഫെൻസ, സെസീന, ഫോർലി എന്നിവിടങ്ങളിലെ തെരുവുകളിലൂടെ ചെളിവെള്ളം ഒഴുകി, പാർക്ക് ചെയ്തിരുന്ന കാറുകളുടെ മുകളിലൂടെ ഒഴുകി. ചില സ്റ്റോറുകൾ വെള്ളത്തിനടിയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week