24.2 C
Kottayam
Sunday, June 7, 2026

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്:കാനയിലേക്ക് മലിനജലം ഒഴുക്കിയ 5 ഹോട്ടലുകള്‍ അടച്ചുപൂട്ടുവാന്‍ ഉത്തരവ്

Must read


കൊച്ചി:കാനകളില്‍ വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ 5 ഹോട്ടലുകള്‍ അടച്ചുപൂട്ടുവാന്‍ നഗരസഭ ഉത്തരവായി. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം ലംഘിച്ചതായി കണ്ടെത്തിയ എം.ജി. റോഡിലെ 5 ഹോട്ടലുകളാണ് അടച്ചു പൂട്ടുവാന്‍ തീരുമാനമായത്. ഈ ഭാഗങ്ങളിലെ കാനകളില്‍ മാലിന്യം കട്ടപിടിച്ച് ഖരാവസ്ഥയിലാണ് കാണപ്പെട്ടത്.

തുലാമാസത്തിലെ മഴ കണക്കിലെടുത്ത് അടിയന്തിരമായി ഇടപെടുന്നതിനും നഗരസഭയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനായി കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ്, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുളള സ്ക്വാഡുകള്‍ക്ക് രൂപം നല്‍കി. വ്യാപാര സ്ഥാപനങ്ങളിലും, വീടുകളിലും വെളളം കയറുവാനുളള സാദ്ധ്യത മുന്നില്‍ കണ്ട് വെളളം പമ്പ് ചെയ്ത് കളയാവുന്ന വിധത്തില്‍ മോട്ടോറുകള്‍ സജ്ജമാക്കുമെന്ന് മേയർ അറിയിച്ചു

- Advertisement -

ആവശ്യത്തിന് ജോലിക്കാരുള്‍പ്പെടെ രാത്രികാലങ്ങളിലും
സ്ക്വാഡുകള്‍ സജീവമായിരിക്കും.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എം.ജി. റോഡിലെ കാനകളില്‍ തുടര്‍ച്ചയായ ക്ലീനിംഗ് നടത്തുവാനും തീരുമാനമായി.
നേരത്തെ എം.ജി. റോഡില്‍ വെളളക്കെട്ടിന്‍റെ കാരണം കണ്ടെത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി., സി.എസ്.എം.എല്‍., കെ.എം.ആര്‍.എല്‍., ബി.എസ്.എന്‍.എല്‍., കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് കാനകളിലെ സ്ലാബ് ഉയര്‍ത്തി ചെളിനീക്കം ചെയ്ത് പരിശോധന നടത്തിയിരുന്നു. കാനയുടെ ബെഡ് ലെവല്‍ (അടിഭാഗത്തെ നിരപ്പ്) പരിശോധിച്ചതില്‍ എം.ജി. റോഡില്‍ വെളളമൊഴുക്കിന് തടസ്സമായി പത്മ ജംഗ്ഷന്‍ മുതല്‍ ഇരുവശങ്ങളിലേക്കും ചെരിവുളളതായായി കാണപ്പെട്ടു. എം.ജി റോഡിലെ വെളളം പോകുന്നതിനായി പണിതീര്‍ത്ത ബാനര്‍ജി റോഡിലെ കാന വലുപ്പമുളളതാണെങ്കിലും നിലവില്‍ ആ കാനയില്‍ നിന്നുളള വെളളം പുറന്തളളുന്ന മാര്‍ക്കറ്റ് കനാല്‍ വരെ 15 സെന്‍റിമീറ്റര്‍ മാത്രമാണ് ചെരിവ് കാണുന്നത്. ഇതും കാനയിലൂടെയുളള ഒഴുക്കിന് തടസ്സമാണ്. ആയതിനാല്‍ എം.ജി. റോഡിലെ കാനകള്‍ക്കായി ഒരു ഡിസൈന്‍ തയ്യാറാക്കി പി.ഡബ്ല്യു.ഡി. എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ തുലാമാസത്തിലെ മഴ കണക്കിലെടുത്ത് എം.ജി. റോഡില്‍ വെളളക്കെട്ട് ഒഴിവാക്കുവാനാണ് തുടര്‍ച്ചയായ ക്ലിനീംഗ് നടത്തുവാന്‍ തീരുമാനിച്ചതെന്നും മേയർ എം.അനിൽകുമാർ അറിയിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week