BREAKING:മെസിയ്ക്ക് സെമിഫൈനല്‍ നഷ്ടമായേക്കും?അര്‍ജന്റീനയ്ക്കും നെതര്‍ലാന്‍ഡ്‌സിനുമെതിരെ ഫിഫയുടെ അച്ചടക്ക നടപടി

ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ അര്‍ജന്റീനയ്ക്കും നെതര്‍ലന്‍ഡ്സിനുമെതിരേ അച്ചടക്കനടപടിയുമായി ഫിഫ. ഇരുടീമുകള്‍ക്കും 13 ലക്ഷം രൂപവീതം പിഴചുമത്തിയേക്കും. വാക്കേറ്റവും റഫറിയോടുള്‍പ്പെടെ തര്‍ക്കവുമുണ്ടാക്കിയ അര്‍ജന്റീനയ്ക്ക് കൂടുതല്‍ പിഴലഭിക്കാന്‍ സാധ്യതയുണ്ട്.അന്വേഷണത്തില്‍ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ തെളിഞ്ഞാല്‍ നായകന്‍ ലയണല്‍ മെസിയടക്കമുള്ളവര്‍ക്ക് കളിവിലക്കടക്കമുള്ള നടപടികളുണ്ടാവുമെന്നും സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കളിയ്ക്കുശേഷം റഫറിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയതാണ് മെസിയ്ക്ക് വിനയായത്.മെസിയുടെ വിമര്‍ശനം ലോകകപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ട്.താരങ്ങള്‍ എത്ര ഉന്നതരാണെങ്കിലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഫിഫ നിലപാട്.മെസിയ്ക്ക് വിലക്കുവന്നാല്‍ സെമിയില്‍ തോറ്റാല്‍ കളത്തില്‍ പോലുമിറങ്ങാനാവാതെ മെസിയുടെ ലോകകപ്പ് കരിയറിന് അപ്രതീക്ഷിത അന്ത്യമുണ്ടാവും

കളിയുടെ അവസാനഘട്ടത്തിലാണ് അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതോടെ പകരക്കാരും പരിശീലകരുമെല്ലാം മൈതാനത്ത് അതിക്രമിച്ചുകയറിയിരുന്നു. സ്പാനിഷുകാരയാന അന്റോണിയൊ മതേവു ലാഹോസ് എന്ന റഫറിക്ക് മഞ്ഞക്കാര്‍ഡിനോട് പ്രേമം കൂടുതലാണെന്ന് തെളിയിക്കുന്നതായിരുന്നു അര്‍ജന്റീന x നെതര്‍ലന്‍ഡ്സ് ( Argentia x Netherlands ) ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിനിന്ന മത്സരത്തില്‍ 4 – 3 ന് അര്‍ജന്റീന ജയം സ്വന്തമാക്കി. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ( FIFA 2022 Qatar World Cup ) ഫുട്ബോളിലെ രണ്ടാം ക്വാര്‍ട്ടറായി അരങ്ങേറിയ ഈ പോരാട്ടത്തില്‍ പിറന്നത് റിക്കാര്‍ഡ് കാര്‍ഡ് മേളം ആയിരുന്നു.

മത്സരത്തിന്റെ 31 -ാം മിനിറ്റ് മുതല്‍ റഫറി ആവശ്യത്തിനും അനാവശ്യത്തിനും മഞ്ഞക്കാര്‍ഡ് പുറത്തെടുക്കാന്‍ തുടങ്ങി. അത് പെനല്‍റ്റി ഷൂട്ടൗട്ടിലും നീണ്ടു എന്നതാണ് രസകരം. ഷൂട്ടൗട്ട് സമയത്ത് രണ്ട് നെതര്‍ലന്‍ഡ്സ് താരങ്ങള്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. നെതര്‍ലന്‍ഡ്സ് താരങ്ങള്‍ മത്സരത്തിലുട നീളം പ്രകോപനകരമായി സംസാരിക്കുകയായിരുന്നു എന്ന് മത്സര ശേഷം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) തുറന്നടിച്ചിരുന്നു.

അര്‍ജന്റീന x നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ 18 മഞ്ഞക്കാര്‍ഡ് ആണ് പിറന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഒരു മത്സരത്തില്‍ കാര്‍ഡുകളുടെ എണ്ണത്തിലെ റിക്കാര്‍ഡ് ആണിത്. 2006 ലോകകപ്പില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്സും ഏറ്റു മുട്ടിയപ്പോള്‍ 16 മഞ്ഞക്കാര്‍ഡ് പിറന്നതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ജര്‍മനി ആതിഥേയത്വം വഹിച്ച 2006 ലോകകപ്പിലെ ഈ കുപ്രസിദ്ധ മത്സരം ബാറ്റില്‍ ഓഫ് ന്യൂറംബര്‍ഗ് എന്നാണ് അറിയപ്പെടുന്നത്. അതിനെ കടത്തിവെട്ടുന്ന കാര്‍ഡ് മേളമായിരുന്നു അര്‍ജന്റീന x നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ അരങ്ങേറിയത്.

അര്‍ജന്റീന കോച്ച് ലിയോണല്‍ സ്‌കലോനി, കോച്ചിംഗ് സ്റ്റാഫിലെ വാള്‍ട്ടര്‍ സാമുവല്‍ എന്നിവര്‍ക്കും എട്ട് അര്‍ജന്റൈന്‍ കളിക്കാര്‍ക്കും മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. നെതര്‍ലന്‍ഡ്സിന്റെ ഏഴ് കളിക്കാര്‍ക്ക് നേരെയും അന്റോണിയൊ മതേവൂ ലാഹോസ് മഞ്ഞക്കാര്‍ഡ് വീശി. അതില്‍ പെനല്‍റ്റി ഷൂട്ടൗട്ട് സമയത്ത് ഡെന്‍സില്‍ ഡെംഫ്രിസിന് ഇരട്ട മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പു കാര്‍ഡും നല്‍കി. ഇത് ഉള്‍പ്പെടെ മൂന്ന് തവണ ഷൂട്ടൗട്ടിനിടെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.

മഞ്ഞക്കാര്‍ഡിന്റെ വാലിഡിറ്റി ക്വാര്‍ട്ടര്‍ ഫൈനലോടെ അവസാനിക്കും എന്നതാണ് അര്‍ജന്റീന ടീമിന്റെ ആശ്വാസം. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മഞ്ഞക്കാര്‍ഡ് കണ്ട മാര്‍ക്കോസ് അക്യൂന, ഗോണ്‍സാലോ മോണ്ടീല്‍ എന്നിവര്‍ക്ക് സെമി ഫൈനല്‍ പോരാട്ടം നഷ്ടമാകും. ക്രൊയേഷ്യയാണ് സെമിയില്‍ അര്‍ജന്റീനയുടെ എതിരാളി. ക്വാര്‍ട്ടറില്‍ ബ്രസീലിനെ പെനല്‍റ്റു ഷൂട്ടൗട്ടിലൂടെ 4 – 2 നു കീഴടക്കിയാണ് ക്രൊയേഷ്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് 0 – 0 സമനില ആയതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് രണ്ട് ടീമും ഓരോ ഗോള്‍ വീതം അടിച്ചതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

അര്‍ജന്റീന x നെതര്‍ലന്‍ഡ്സ് മത്സരത്തിന്റെ നിശ്ചിത സമയത്ത് 2 – 2 സമനിലയായിരുന്നു. അധിക സമയത്ത് സമനില കുടുക്ക് പൊട്ടിയില്ല. അതോടെ ഷൂട്ടൗട്ട് അരങ്ങേറി. 14 -ാം തീയതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീന x ക്രൊയേഷ്യ സെമി ഫൈനല്‍ പോരാട്ടം. നെതര്‍ലന്‍ഡ്സിന് എതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത ലയണല്‍ മെസിയുടെ ഗോള്‍ നേട്ടം നാല് ആയി. ഫിഫ ഖത്തര്‍ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നാല് ഗോളും രണ്ട് അസിസ്റ്റും മെസി ഇതുവരെ നടത്തിയിട്ടുണ്ട്. അഞ്ച് ഗോളും രണ്ട് അസിസ്റ്റും നടത്തിയ ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയാണ് ലയണല്‍ മെസിക്ക് മുന്നിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News