24.2 C
Kottayam
Saturday, June 6, 2026

ഗാസയില്‍ കടുത്ത പോരാട്ടം,വെടിനിര്‍ത്തലിനായി അമേരിക്ക

Must read

ജറുസലം: ഗാസയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമായി. വടക്കൻ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെൻട്രൽ ഗാസയിലെ മഗാസിയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണു നേർക്കുനേർ യുദ്ധം തുടരുന്നത്. ഖാൻ യൂനിസിലെയും റഫയിലെയും ആശുപത്രികളിലെത്തുന്ന മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിച്ചു.

റഫയിൽ വീടുകളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നു 4 പേർകൂടി കൊല്ലപ്പെട്ടു. റഫയുടെ കിഴക്ക് ഈജിപ്ത് അതിർത്തിയോടുചേർന്ന സ്ഥലങ്ങളിൽ ഇസ്രയേൽ കനത്ത ഷെല്ലാക്രമണവും നടത്തി. ഖാൻ യൂനിസിൽ അൽ ജസീറ ടിവിയുടെ 2 മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു.

ദിവസങ്ങളായി കനത്ത ഏറ്റുമുട്ടൽ തുടരുന്ന ഷജയ്യ പട്ടണത്തിൽ ഹമാസിന്റെ താവളം തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവിടെ ഏറ്റുമുട്ടലിലാണ് കഴിഞ്ഞദിവസം 2 കേണൽമാർ അടക്കം 9 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടത്.

യുദ്ധം 2 മാസം പിന്നിടുമ്പോൾ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 19,000 കവിഞ്ഞു. ഗാസയിലെ കൂട്ടക്കൊല രാജ്യാന്തരതലത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യാഴാഴ്ച ടെൽ അവീലിലെത്തിയത്. വ്യാപകമായ കരയാക്രമണവും ബോംബാക്രമണവും കുറയ്ക്കണമെന്നും യുദ്ധതന്ത്രം മാറ്റണമെന്നുമാണ് യുഎസ് നിർദേശം.

- Advertisement -

വിജയം നേടും വരെ യുദ്ധം തുടരുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മൂന്നോ നാലോ മാസം യുദ്ധം നീളുമെന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റും പറഞ്ഞു. വടക്കൻ ഗാസയിൽ ഈ മാസം ഇസ്രയേൽ സേന കുറഞ്ഞതു 6 സെമിത്തേരികളെങ്കിലും തകർത്തതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉപഗ്രഹ, വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

- Advertisement -

റഫയിലെ ക്യാംപുകളിൽ തിങ്ങിനിറഞ്ഞ അഭയാർഥികൾക്കു പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല. പൊതുസ്ഥലത്തു നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നതു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസ് അറിയിച്ചു. ഗാസ, യുക്രെയ്ൻ, യെമൻ എന്നിവിടങ്ങളിൽ സംഘർഷങ്ങളിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.

യെമൻ തീരത്തു ജർമൻ ഉടമസ്ഥതയിലുള്ള അൽ ജസ്റ ചരക്കുകപ്പലിനുനേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. കപ്പലിൽ തീപടർന്നെങ്കിലും ആർക്കും പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. 10 പേരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ മറ്റൊരു ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week