24.2 C
Kottayam
Saturday, June 6, 2026

അവധി അപേക്ഷയിൽ അക്ഷരത്തെറ്റിന്റെ പൂരം,വനിതാ എസ്‌ഐ കുടുങ്ങി; തെളിഞ്ഞത് പരീക്ഷാ കോപ്പിയടി

Must read

ജയ്പൂര്‍: വനിതാ എസ്‌ഐയുടെ അവധി അപേക്ഷയില്‍ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വന്‍ പരീക്ഷാ ക്രമക്കേട്. രാജസ്ഥാന്‍ പോലീസിലെ എസ്‌ഐ എഴുതിയ അവധി അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയതോടെ ഉയര്‍ന്ന സംശയവും ഇതിനുപിന്നാലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണവുമാണ് 2021-ല്‍ നടന്ന എസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ കോപ്പിയടി പുറത്തെത്തിച്ചത്.

സംഭവത്തില്‍ വനിതാ എസ്‌ഐയായ മോണിക്ക, പരീക്ഷാ ക്രമക്കേടിന് സഹായിച്ച കലീര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കലീറിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജയ്പുര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന എസ്‌ഐ മോണിക്ക പിന്നീട് ഒളിവില്‍പോയി.

കഴിഞ്ഞവര്‍ഷം മോണിക്ക സമര്‍പ്പിച്ച ഒരു അവധി അപേക്ഷയാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. 2024 ജൂണ്‍ അഞ്ചാം തീയതി മുതല്‍ ജൂലായ് രണ്ടാം തീയതി വരെ മോണിക്ക മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍, അവധിക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഇവര്‍ക്ക് സമര്‍പ്പിക്കാനായില്ല. തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനായി ഹിന്ദിയില്‍ അവധി സംബന്ധിച്ച് മോണിക്ക ഒരു അപേക്ഷ എഴുതി സമര്‍പ്പിച്ചു.

നവംബര്‍ 11-ാം തീയതിയാണ് ഈ അപേക്ഷ എഴുതിനല്‍കിയത്. പക്ഷേ, അപേക്ഷയിലെ പല വാക്കുകളിലും അക്ഷരത്തെറ്റുകള്‍ നിറഞ്ഞുനിന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. ‘ഞാന്‍’, ‘ഇന്‍സ്‌പെക്ടര്‍’, ‘പ്രൊബേഷന്‍’ തുടങ്ങി ‘ജുന്‍ജുനു’ എന്ന സ്ഥലപ്പേര് വരെ തെറ്റായാണ് എസ്‌ഐ എഴുതിയിരുന്നത്. എഴുത്തുപരീക്ഷയില്‍ ഇത്രയും മാര്‍ക്ക് നേടിയിട്ടും എങ്ങനെയാണ് നിറയെ അക്ഷരത്തെറ്റുകള്‍ വന്നതെന്ന് ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. തുടര്‍ന്ന് എസ്ഒജി പ്രത്യേക അന്വേഷണം നടത്തിയതോടെയാണ് മോണിക്ക കോപ്പിയടിച്ചാണ് പരീക്ഷ ജയിച്ചതെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ മോണിക്ക കുറ്റം സമ്മതിക്കുകയുംചെയ്തു.

- Advertisement -

2021 സെപ്റ്റംബറില്‍ അജ്മീറില്‍ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ് മോണിക്ക കോപ്പിയടിച്ചത്. പൗരവ് കലീര്‍ എന്നയാളാണ് ഉത്തരങ്ങള്‍ നല്‍കിയതെന്നും ഇതിനായി 15 ലക്ഷം രൂപ നല്‍കിയെന്നും ഇവര്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്നാണ് പൗരവ് കലീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

2021-ല്‍ നടന്ന എസ്‌ഐ റിക്രൂട്ട്‌മെന്റില്‍ 34-ാം റാങ്ക് നേടിയാണ് മോണിക്ക സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. ഹിന്ദി പേപ്പറില്‍ മോണിക്കയ്ക്ക് 200-ല്‍ 184 മാര്‍ക്കും പൊതുവിജ്ഞാനത്തില്‍ 200-ല്‍ 161 മാര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും അഭിമുഖപരീക്ഷയില്‍ വെറും 15 മാര്‍ക്ക് മാത്രമാണ് മോണിക്കയ്ക്ക് നേടാനായതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week