24.2 C
Kottayam
Saturday, June 6, 2026

രക്ഷിതാക്കളുടെയും സഹപ്രവർത്തകരുടെയും പേരിൽ വ്യാജ ശമ്പളസർട്ടിഫിക്കറ്റ്: അധ്യാപിക തട്ടിയത് ഒരു കോടി;സ്‌കൂളിലെ മറ്റു ഫണ്ടുകളിലും തട്ടിപ്പ്‌

Must read

ചേര്‍ത്തല: വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി സാമ്പത്തികത്തട്ടിപ്പുനടത്തിയ കേസില്‍ പ്രതിയായ പ്രഥമാധ്യാപിക പോലീസിനെ വട്ടംകറക്കുന്നു. ഒളിവിലുള്ള ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടപടി സ്വീകരിച്ചതായാണു വിവരം. നാലുദിവസം മുന്‍പ് മൂന്ന് പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകളെടുത്തെങ്കിലും ഇവരെ കണ്ടെത്താനോ പിടികൂടാനോ ആയിട്ടില്ല. ചേര്‍ത്തലയില്‍ത്തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

നഗരത്തിലെ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപിക കരുവായില്‍ ഭാഗത്തെ എന്‍.ആര്‍. സീതയാണ് സ്‌കൂളിലെ താത്കാലിക അധ്യാപകരുടെയും രക്ഷിതാക്കളുടെയും പേരില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ഒരുക്കി പണംതട്ടിയത്. കെ.എസ്.എഫ്.ഇ. ശാഖകളില്‍നിന്നുള്ള പരാതികളെത്തുടര്‍ന്ന് ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട് സ്റ്റേഷനുകളിലായാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. തുണിവ്യാപാര സ്ഥാപനം നടത്തിയുണ്ടായ ലക്ഷങ്ങളുടെ നഷ്ടം നികത്താനാണ് തട്ടിപ്പുനടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം.

- Advertisement -

അധ്യാപികയുടെ കരുവായിലുള്ള വീട്ടില്‍ അര്‍ത്തുങ്കല്‍ പോലിസ് നടത്തിയ പരിശോധനയില്‍ 50- ഓളം ആധാര്‍ കാര്‍ഡുകളുടെയും പാന്‍കാര്‍ഡുകളുടെയും പകര്‍പ്പുകളും കെ.എസ്.എഫ്.ഇ വായ്പാ അപേക്ഷാ ഫോറങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരാതിയെയും കേസിനെയും തുടര്‍ന്ന് ഇവരെ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡു ചെയ്തിരുന്നു. കെ.എസ്.എഫ്.ഇ.യില്‍ ബന്ധുക്കളുടെ പേരിലാണ് ചിട്ടിയും വായ്പ ഇടപാടുകളും അധ്യാപിക നടത്തിയിരുന്നത്.

- Advertisement -

അതിനൊപ്പം സ്‌കൂളിലെ താത്കാലിക ജീവനക്കാരുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് ഇവരുടെ പേരില്‍ ഇല്ലാത്ത ജോലിക്ക് ശമ്പളസര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇത്തരത്തില്‍ കെണിയില്‍ക്കുടുങ്ങിയ എട്ടുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നതെന്നതിനാല്‍ നിസ്സഹായരായ ഇവരും നെട്ടോട്ടത്തിലാണ്.

- Advertisement -

പട്ടണക്കാട് പോലീസില്‍ രണ്ട് കേസുകളിലായി 16.97 ലക്ഷത്തിന്റെയും അര്‍ത്തുങ്കലില്‍ (3.24ലക്ഷം), ചേര്‍ത്തല ( 3.75 ലക്ഷം) എന്നിങ്ങനെയാണ് തട്ടിപ്പുപരാതികള്‍. സ്‌കൂള്‍ പി.ടി.എ. ഫണ്ടിലെ തുകയുടെ പേരില്‍ പി.ടി.എ. നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടില്ല.

തട്ടിപ്പുനടത്തിയ എന്‍.ആര്‍. സീത സ്‌കൂളിലെയും താലൂക്കിലെ മറ്റ് സ്‌കൂളിലെയും അധ്യാപകരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്‍കി ഒരുകോടിയോളം തട്ടിച്ചതായും പരാതികളുണ്ട്. 20 ഓളം അധ്യാപകര്‍ ഇത്തരത്തില്‍ കെണിയിലായി. രണ്ടു മുതല്‍ പത്തുലക്ഷംവരെയാണ് ഓരോ അധ്യാപകര്‍ക്കും ബാധ്യതയായിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമെടുത്ത വായ്പ തിരിച്ചടക്കാതെയും ചിട്ടികള്‍ കുടിശ്ശികയായും വന്നതോടെ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഇതു തിരിച്ചുപിടിച്ചുതുടങ്ങി. പലര്‍ക്കും നോട്ടീസുകളും വന്നു തുടങ്ങി. ഇവരും നിയമനടപടികളിലേക്കു നീങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week