FootballNewsSports

സിറ്റിയെ വീഴ്ത്തി, എഫ്.എ. കപ്പിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് ചാമ്പ്യന്മാർ

ലണ്ടന്‍: എഫ്.എ. കപ്പ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാരായി. വെംബ്ലി സ്റ്റേഡിയത്തില്‍ ചിരവൈരികള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. അലയാന്‍ഡ്രോ ഗര്‍നാച്ചോയുടെയും കോബീ മൈനുവിന്റെയും ഗോളുകളാണ് യുണൈറ്റഡിനെ കിരീടത്തിലെത്തിച്ചത്. സിറ്റിക്കായി ജെറിമി ഡോക്കു ആശ്വാസ ഗോള്‍ നേടി. വിജയത്തോടെ യുണൈറ്റഡ് അടുത്ത സീസണില്‍ യൂറോപ്പ ലീഗ് യോഗ്യത നേടി.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 30-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. സിറ്റിയുടെ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് കൈവശപ്പെടുത്താന്‍ സിറ്റി ഗോള്‍ക്കീപ്പര്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും സഹതാരം ഗ്വാര്‍ഡിയോളിന്റെ ഹെഡര്‍ വിനയായി. ഗോളിയെ മറികടന്ന് പോയ പന്തില്‍ കാലുവെച്ചുകൊടുക്കേണ്ട പണിയേ ഗര്‍നാച്ചോയ്ക്ക് ഉണ്ടായിരുന്നുള്ളൂ (1-0).

39-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ വന്നു. സിറ്റിയുടെ പകുതിയില്‍വെച്ച് ഗെര്‍നാച്ചോ ബോക്‌സില്‍ ഫെര്‍ണാണ്ടസിന് കൈമാറിയ പാസിലൂടെയാണ് ഗോള്‍. ഫെര്‍ണാണ്ടസ് അത് കോബീ മൈനുവിന് കൈമാറി. മൈനു അത് ശാന്തമായി വലയിലെത്തിച്ചു (2-0).

87-ാം മിനിറ്റിലാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ വന്നത്. 87-ാം മിനിറ്റില്‍ ജെറിമി ഡോക്കുവാണ് ഗോള്‍ നേടിയത്. യുണൈറ്റഡിന്റെ പെനാല്‍റ്റി ഏരിയക്ക് പുറത്തുവെച്ച് ഡോക്കു തൊടുത്ത ഷോട്ട് യുണൈറ്റഡ് ഗോള്‍ക്കീപ്പര്‍ കൈയില്‍ തട്ടി വലക്കകയ്ത്തു പോയി (2-1).

എഫ് എ കപ്പില്‍ യുണൈറ്റഡിന്റെ 13-ാം കിരീടമാണിത്. 14 തവണ കിരീടം നേടിയ ആഴ്സണല്‍ മാത്രമാണ് യുണൈറ്റഡിനു മുന്നിലുള്ളത്. 2015-16 സീസണിനുശേഷം ആദ്യമായാണ് യുണൈറ്റഡ് എഫ്.എ. കപ്പ് നേടുന്നത്. എഫ്.എ. വിമണ്‍സ് കപ്പിലും യുണൈറ്റഡ് തന്നെയായിരുന്നു ചാമ്പ്യന്മാര്‍. മേയ് 12-ന് നടന്ന മത്സരത്തില്‍ ടോട്ടനമിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ചാമ്പ്യന്മാരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button