KeralaNews

വയറുവേദന അഭിനയിച്ച് ഭര്‍ത്താവുമൊത്ത് ആശുപത്രിയിലെത്തി; ശേഷം കാമുകനൊപ്പം മുങ്ങിയ രണ്ടു കുട്ടികളുടെ അമ്മയായ യുവതിയും കാമുകനും പിടിയില്‍

ഇരിട്ടി: വയറുവേദന അഭിനയിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയശേഷം ഭര്‍ത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയില്‍. കീഴ്പ്പള്ളി വെളിമാനം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്വപ്ന (36), കാമുകന്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പില്‍ സമീര്‍ (33) എന്നിവരെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വയറുവേദന അഭിനയിച്ചാണ് യുവതി ഭര്‍ത്താവിനൊപ്പം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കാണിച്ചശേഷം സന്ദര്‍ശകര്‍ക്കുള്ള സ്ഥലത്തിരുത്തി പുറത്തുപോയ ഭര്‍ത്താവ് അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ സ്ഥലം വിട്ടിരുന്നു.

മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെയാണ് യുവാവിനെ പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ യുവതി പോലീസിനോട് സമ്മതിച്ചു. നാടുവിട്ട ശേഷം പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയതിന് ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

അതേസമയം, സ്വപ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട മക്കള്‍ അമ്മയുടെ തന്നെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലാകുന്നു. സ്വപ്നയുടെ ഫോട്ടോയ്ക്കൊപ്പം മക്കള്‍ എഴുതിയിരിക്കുന്നത് ഇങ്ങിനെ: ‘ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ..ഞങ്ങളേ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റു ചെയ്‌തേ. പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വര്‍ഗമായിരുന്നില്ലേ. അത് നരകമാക്കാന്‍ അമ്മയ്ക്ക് എങ്ങിനെ തോന്നി. അമ്മക്ക് ഞങ്ങള്‍ ആരുമായിരുന്നില്ലേ..മടങ്ങി വാ ഒന്ന്..വിളിക്കമ്മേ..കുഞ്ഞ് കരഞ്ഞ് തളര്‍ന്നു..ഞങ്ങളുടെ മുഖം അമ്മയ്ക്ക് എങ്ങിനെ മറക്കാന്‍ കഴിയുമോ. ഇതു പോലെ തകര്‍ന്ന അച്ചയേ കണ്ടിട്ടില്ല. ഞങ്ങളേ അനാഥര്‍ ആക്കല്ലേ, മറ്റൊരു ചിത്രത്തില്‍ പറയുന്നതിങ്ങനെ, അമ്മേ..ഒന്ന് വിളിക്കമ്മേ.ഞങ്ങളോട് ഒരു തുള്ളി സ്‌നേഹം ഉണ്ടേല്‍ ഒന്ന് വിളിക്കമ്മേ..കുഞ്ഞും അച്ചയും ഒന്നും കഴിച്ചിട്ടില്ല..ഒന്ന് വിളിക്കമ്മേ.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button