29.8 C
Kottayam
Friday, September 20, 2024

റഷ്യയിലെ കംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു

Must read

മോസ്‌കോ: റഷ്യയുടെ കിഴക്കൻ തീരത്തുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഷിവേലുച്ച് അഗ്നിപർവതം പൊട്ടിത്തെറിച്ച് 8 കിലോമീറ്റർ വരെ ഉയരത്തിൽ ഉയരത്തിൽ ചാരവും പുകയും ഉയർന്നതായി റിപ്പോർട്ട്. റഷ്യൻ സർക്കാർ മാധ്യമമായ ടാസിനെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകിയതായാണ് സൂചന. എങ്കിലും ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരം. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നത് പ്രകാരം റഷ്യയിലെ കംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് 51 കിലോമീറ്റർ (32 മൈൽ) ആഴത്തിലാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

അതിനിടെ മേഖലയിൽ സുനാമി മുന്നറിയിപ്പ് സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഭൂചലനത്തിന് പിന്നാലെ സുനാമി ഭീഷണിയുണ്ടെന്ന് യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാൽ സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയുടെ അടിയന്തര മന്ത്രാലയത്തിന്റെ കംചത്ക ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

ഭൂകമ്പത്തിന്റെ ഫലമായി രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ റിക്‌ടർ സ്കെയിലിൽ 3.9 മുതൽ 5.0 വരെ തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പെട്രോപാവ്ലോവസ്‌ക്-കംചാറ്റ്സ്‌കിയിൽ നിന്ന് ഏകദേശം 102 കിലോമീറ്റർ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷത്തിനടുത്ത് ജനസംഖ്യയുടെ തുറമുഖ നഗരമാണിത്. എന്നാൽ അഗ്നിപർവതങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ മേഖല.

ആദ്യഘട്ടത്തിൽ പ്രഭവകേന്ദ്രത്തിന് 300 മൈൽ (480 കിലോമീറ്റർ) ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ ഹോണോലുലുവിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് ഭീഷണി അവസാനിച്ചതായി അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week