29.4 C
Kottayam
Saturday, June 6, 2026

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അടക്കം 5 പേർ അറസ്റ്റിൽ;ചാലക്കുടി SI-യെ പട്ടിയെ പോലെ തല്ലുമെന്ന് എസ്.എഫ്.ഐ നേതാവ്

Must read

ചാലക്കുടി: വെള്ളിയാഴ്ച വൈകീട്ട് സര്‍ക്കാര്‍ ഐ.ടി.ഐ.ക്ക് സമീപം പോലീസ് ജീപ്പിന്റെ മുകളില്‍ കയറിനില്‍ക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലന്‍ (30) ഉള്‍പ്പെടെ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. കാഞ്ഞിരപ്പിള്ളി മേഖലാ സെക്രട്ടറി ജിയൊ കൈതാരത്ത് (24), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മാരാങ്കോട് മംഗലന്‍ വില്‍ഫിന്‍ (25), എസ്.എഫ്‌.െഎ. പ്രവര്‍ത്തകരായ പട്ടാമ്പി കറുകപുത്തൂര്‍ കളത്തില്‍ ഷെമീം (20), കാഞ്ഞൂര്‍ പുതിയേടം ഗ്യാനേഷ് (23) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളാണ് പോലീസ് ജിപ്പിനു നേരെ ആക്രമണം നടത്തിയതിന് കാരണം. ഐ.ടി.ഐ. പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ച വിഷയത്തില്‍ എസ്.എഫ്.ഐ.ക്കാരും എ.ബി.വി.പി.ക്കാരും തമ്മില്‍ ഏതാനും ദിവസംമുന്‍പ് തര്‍ക്കമുണ്ടായിരുന്നു. പോലീസ് എത്തി ഇരുകൂട്ടരുടെയും ബോര്‍ഡുകള്‍ നീക്കംചെയ്തിരുന്നു. എസ്.എഫ്.ഐ.ക്കാരുടെ ബോര്‍ഡുകള്‍ നീക്കംചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജീപ്പിനു നേരെ ഡി.വൈ.എഫ്.ഐ.ക്കാരുടെ ആക്രമണമുണ്ടായത്.

തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എസ്.എഫ്.ഐ. കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിനുശേഷമാണ് പോലീസിനു നേരെ തിരിഞ്ഞത്. പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സി.പി.എം. ഏരിയാ സെക്രട്ടറി കെ.എസ്. അശോകന്‍ ഉള്‍പ്പെടെ 20 ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പി.യെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും കണ്ടാലറിയാവുന്ന 20 ആളുകളുടെ പേരില്‍ കേസുണ്ട്.

പ്രസംഗത്തിനിടെ അസഭ്യവര്‍ഷവും പോലീസിനു നേരെ ഭീഷണിയുമായി എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഹസ്സന്‍ മുബാറക്. ചാലക്കുടി എസ്.ഐ.യുടെ പേരെടുത്തുപറഞ്ഞായിരുന്നു ചീത്തവിളി. ഐ.ടി.ഐ.യിലെ കുട്ടികളെ ചാലക്കുടി എസ്.ഐ. തല്ലിച്ചതച്ചതായി ഹസ്സന്‍ മുബാറക് പറഞ്ഞു. മറുപടിയായി തെരുവുപട്ടിയെ തല്ലുന്നപോലെ തെരുവിലിട്ട് എസ്.ഐ. തല്ലുമെന്നും ഹസ്സന്‍ മുബാറക് ഭീഷണി മുഴക്കി.

- Advertisement -

ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്നാലും പ്രശ്‌നമില്ല. തന്റെ വിവാദപ്രസംഗം റിപ്പോര്‍ട്ട് ചെയ്ത് വൈറലാക്കിയാലും എസ്.എഫ്.ഐ.ക്ക് ഒന്നും സംഭവിക്കില്ലെന്നും ഹസ്സന്‍ മുബാറക് പറഞ്ഞു.വെള്ളിയാഴ്ച ചാലക്കുടിയില്‍ ഐ.ടി.ഐ. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന സംഭവങ്ങളില്‍ പ്രതിഷേധിക്കാന്‍ നഗരത്തില്‍ എസ്.എഫ്.ഐ. സംഘടിപ്പിച്ച പ്രകടനത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു ഹസ്സന്‍ മുബാറക്. ജില്ലാ പ്രസിഡന്റ് ആര്‍. വിഷ്ണു ചടങ്ങില്‍ അധ്യക്ഷനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week