24.6 C
Kottayam
Friday, June 5, 2026

ഗ്യാന്‍വാപി വിഷയം:ഫേസ്ബുക്ക് പോസ്റ്റിട്ട ഡൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

Must read

ന്യൂഡൽഹി: ഗ്യാന്‍വാപി കേസില്‍ (Gyanvapi Case) ഫേസ്ബുക്ക് പോസ്റ്റിട്ട ദില്ലി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ദില്ലി സര്‍വ്വകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. രത്തന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

അതേസമയം ഗ്യാൻവാപി മസ്ജിദിനെക്കുറിച്ചുള്ള കേസ് വാരാണസി സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. നാല് നിർദ്ദേശങ്ങൾ സുപ്രീംകോടതി നല്‍കി. നിലവിൽ സിവിൽ കോടതിയാണ് കേസ് കേൾക്കുന്നത്. മുതിർന്ന ജഡ്ജി കേൾക്കട്ടെ എന്ന് നിർദ്ദേശിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് കേസ് ജില്ലാ കോടതിക്ക് വിട്ടു.

- Advertisement -

1991 ലെ ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമപ്രകാരം കോടതിക്ക് ഇത് കേൾക്കാനുള്ള അധികാരമില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. ഈ അപേക്ഷ ആദ്യം പരിഗണിക്കാൻ ജില്ലാ കോടതിക്ക് നിർദ്ദേശം നല്‍കി. സർവ്വേ റിപ്പോർട്ട്, മസ്ജിദിലെ പ്രാർത്ഥന എന്നിവയിൽ നേരത്തെ നല്‍കിയ ഇടക്കാല ഉത്തരവ് തുടരും. വിശ്വാസികൾക്ക് ശുദ്ധിവരുത്താനുള്ള സൗകര്യം കക്ഷികളോട് സംസാരിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റൊരു സ്ഥലത്ത് ഇത് വേണം എന്നല്ല നിർദ്ദേശമെന്ന് കോടതി വിശദീകരിച്ചു. 

- Advertisement -

സർവ്വേ ഉൾപ്പടെ ഇതുവരെയുള്ള എല്ലാ നടപടിയും റദ്ദാക്കണം എന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ഒരു ആരാധനാലയത്തിന്‍റെ സ്വഭാവം എന്തെന്ന് പരിശോധിക്കുന്നതിന് വിലക്കില്ല. ആരാധനാലയത്തിന്‍റെ സ്വഭാവം മാറ്റുന്നതിലാണ് വിലക്കെന്നും കോടതി പരാമർശിച്ചു. സർവ്വേ റിപ്പോർട്ടുകൾ ചോർത്തരുതെന്നും കോടതി നിർദ്ദേശം നല്‍കി.

- Advertisement -

സൗഹാർദ്ദവും സന്തുലനവും ഉറപ്പാക്കാനാണ് നോക്കുന്നതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ഗ്യാൻവാപിയിൽ ഇപ്പോൾ നടന്നതിന് അപ്പുറത്തുള്ള നടപടികൾ തല്‍ക്കാലം വിലക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ അയോധ്യ പോലെ നീണ്ടു നില്‍ക്കാനിടയുള്ള വ്യവഹാരത്തിന്‍റെ സാധ്യതയും ഉത്തരവ് തുറന്നിടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week