28.8 C
Kottayam
Thursday, June 4, 2026

സ്ത്രീധന മരണക്കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നതെങ്ങിനെ? നിരീക്ഷണവുമായി സുപ്രീം കോടതി

Must read

ന്യൂഡൽഹി:സ്ത്രീധന മരണ കേസുകൾ വിചാരണ ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരുടെ ജാഗ്രതക്കുറവും സൂക്ഷ്മതയില്ലായ്മയും മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതിക്കു ചോദ്യം ചെയ്യാം. എന്നാൽ, ഇതു വെറും വഴിപാടു പോലെയാണ് ചില വിചാരണ കോടതി ജഡ്ജിമാർ ചെയ്യുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ഹരിയാണയിലെ ഒരു സ്ത്രീധന മരണ കേസിൽ പ്രതിയെ വിചാരണ കോടതിയും പഞ്ചാബ് ഹൈക്കോടതിയും ശിക്ഷിച്ചു.

അതിനെതിരെ പ്രതികളായ സത്ബീർ സിങ്ങും മറ്റും നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ട് ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധനപീഡനത്തെ തുടർന്ന് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന പ്രോസിക്യൂഷൻ കേസ് തെളിയിക്കപ്പെട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

പ്രതിക്കെതിരെയുള്ള തെളിവുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അതേക്കുറിച്ച് പ്രതിയുടെ മറുപടി വിചാരണ കോടതി തേടിയിരിക്കണം. വളരെ ജാഗ്രതയോടെ, സൂക്ഷ്മവും നീതിപൂർവ്വവുമായി വിചാരണ കോടതി ജഡ്ജി ചെയ്യേണ്ട ചുമതലയാണിത്. എന്നാൽ, ഇതു വെറും നടപടിക്രമമായി കണക്കാക്കി ചില ജഡ്ജിമാർ അലസതയോടെ കൈകാര്യം ചെയ്യുന്നുവെന്നും നടപടി വെറും വഴിപാടു പോലെയായി തീർന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രതിയോട് അതീവജാഗ്രതയോടെ തിരക്കേണ്ട കാര്യങ്ങളാണ് വിചാരണ കോടതി ജഡ്ജിക്കു പിഴവു പറ്റിപ്പോരുന്നത്. ഈ കേസിൽ അതു വ്യക്തമാണെന്നും അതിനാൽ പ്രോസിക്യൂഷൻ കോസ് തെളിയിക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

- Advertisement -

അതിനാൽ വിചാരണ കോടതിയും ഹൈക്കോടതിയും സ്വീകരിച്ച നിഗമനങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. ജാഗ്രതയോടെ വിചാരണ കോടതി ചെയ്യേണ്ട ചുമതലകൾക്കു വീഴ്ച്ച വരുന്നത് പൊറുക്കാൻ കഴിയില്ല. സ്ത്രീധന മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്ന സ്ഥിതിയാണ് ഇന്ത്യയിൽ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു.

- Advertisement -

നിർഭാഗ്യകരമായ ഒരു സ്ഥിതി കൂടെയുണ്ട്. പീഡനത്തിനു വിധേയമായ പെൺകുട്ടിയുടെ ചില ബന്ധുക്കളെയും അനാവശ്യമായി പ്രതികളാക്കുന്ന സ്ഥിതിയും നിലവിലുണ്ട്. അതിനാൽ ഇക്കാര്യത്തിലും ജാഗ്രത പുലർത്തണം.ഇനി വിചാരണ കോടതി ജഡ്ജിമാർ മാത്രമല്ല ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. പ്രോസിക്യൂഷനും പ്രതിക്കും അതിൽ കാര്യമായ പങ്കുണ്ട്. എല്ലാവരും അതീവസൂക്ഷ്മതയും ജാഗ്രതയും പുലർത്തിയാകണം കേസിനെ സമീപിക്കേണ്ടത്. പല തലങ്ങളിലുള്ള വീഴ്ച്ചയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week