24.3 C
Kottayam
Saturday, June 6, 2026

കുടിവെള്ളം കൊണ്ട് ഇക്കാര്യങ്ങൾ ചെയ്യരുത്, കനത്ത പിഴ; ബെംഗളൂരൂ നിവാസികൾ ശ്രദ്ധിക്കുക

Must read

ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുടിവെള്ളം ഉപയോഗിച്ചുള്ള വിവിധ പ്രവൃത്തികൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക വാട്ടർ സപ്ലൈ ആൻ്റ് സ്വീവറേജ് ബോർഡ്. കാർ കഴുകൽ, ചെടി നനയ്ക്കൽ, നിർമാണപ്രവൃത്തി, കൃത്യമ വെള്ളച്ചാട്ടങ്ങൾ എന്നിവയ്ക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു. നിർദേശം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് കർണാടക വാട്ടർ സപ്ലൈ ആൻ്റ് സ്വീവറേജ് ബോർഡ് അറിയിച്ചു.

വേനൽ കടുക്കും മുൻപേ കുഴൽക്കിണറുകളടക്കം വറ്റിവരണ്ടതാണ് നഗരം കടുത്ത ജലക്ഷാമം നേരിടാനിടയാക്കിയത്.
ജലവിതരണത്തിനായി കർണാടക മിൽക്ക് ഫെഡറേഷൻ്റെ പാൽ ടാങ്കറുകൾ ഉപയോഗപ്പെടുത്താനും നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിലെ കുഴൽക്കിണറുകൾ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ, വാട്ടർ ടാങ്ക് ഉടമകൾ വ്യാഴാഴ്ചക്കകം സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അല്ലാത്ത പക്ഷം ടാങ്കറുകൾ ആർടിഒ മുഖേന പിടിച്ചെടുക്കാനും തീരുമാനിച്ചു.

നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ ടാങ്കർ വെള്ളമെത്തിക്കുന്നതിനുള്ള നിരക്ക് കുത്തനെ ഉയർന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 12,000 ലിറ്റർ വെള്ളം ഇറക്കുന്നതിന് 700 ഉം 800 ഉം രൂപ ഈടാക്കിയ സ്ഥാനത്ത് ഇപ്പോൾ ഈടാക്കുന്നത് 1500 മുതൽ 1800 രൂപ വരെയാണ്. ചിലയിടത്ത് നിരക്ക് 2000 രൂപ കടന്നു. ഇതിനു പരിഹാരമെന്നോണം ജില്ലാ ഭരണകൂടം സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി.

അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 6,000 ലിറ്റർ വെള്ളം എത്തിക്കുന്നതിന് 600 രൂപ. ഇതേ അളവിലുള്ള വെള്ളം 10 കിലോമീറ്റർ ചുറ്റളവിലാണെങ്കിൽ നിരക്ക് 750 രൂപ. 8000 ലിറ്റർ വെള്ളം അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എത്തിക്കുന്നതിന് 700 രൂപയും 10 കിലോമീറ്റർ ചുറ്റളവിൽ എത്തിക്കുന്നതിന് 850 രൂപയും. 12,000 ലിറ്റർ വെള്ളം എത്തിക്കുന്നതിന് 1000നും 1200നും ഇടയിലാണ് നിരക്ക്. ഓരോ അധിക കിലോമീറ്ററിനും 50 രൂപ അധികമായി ഈടാക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week