24.1 C
Kottayam
Friday, June 5, 2026
No menu items!

അമിത് ഷായുടെ തലയിൽ മുടി വളര്‍ന്നാലും, തമിഴ്‌നാട്ടിൽ താമര വിരിയില്ല, പാർട്ടി വളർത്താൻ ശ്രമിയ്ക്കുന്നത് ‘ഐ’റ്റങ്ങളിലൂടെ, ഡി.എം.കെ നേതാവിൻ്റെ പരാമർശം വിവാദത്തിൽ

Must read

ചെന്നൈ: ബിജെപിയുടെ തമിഴ്‌നാട്ടിലെ സിനിമതാരങ്ങളായ വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ  പരാമർശങ്ങളുമായി ഡിഎംകെ നേതാവ്. ഇതിനെതിരെ ബിജെപി നേതാവും നടിയുമായ ഖുശ്ബു രംഗത്ത് എത്തിയിട്ടുണ്ട്

ഡിഎംകെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് മന്ത്രി മനോ തങ്കരാജ് സംഘടിപ്പിച്ച ആർകെ നഗറിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ഡിഎംകെ നേതാവ് സെയ്ദായി സാദിഖ്,  ബിജെപിയുടെ വനിതാ നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ ഭാഷയിൽ പ്രസംഗിച്ചത്. ഡിഎംകെ മന്ത്രി വേദിയിലിരിക്കെയാണ് ഡിഎംകെ വക്താവ് കൂടിയായ സെയ്ദായി സാദിഖ് പ്രസംഗം നടത്തിയത്. 

തമിഴ്‌നാട്ടിൽ ബിജെപിയെ എങ്ങനെ വളരുന്നു എന്ന് പറഞ്ഞാണ് സൈദായ് സാദിഖ് പ്രസംഗിക്കുന്നത്. ബിജെപിക്ക് നാല് നടിമാരാണുള്ളത്. ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി. പണ്ട് ടി ആർ ബാലു, ബൽരാമൻ, ഇപ്പോഴുള്ള ഇളയ അരുണ തുടങ്ങിയ ശക്തരായ നേതാക്കളുമായാണ് നോർത്ത് മദ്രാസിൽ ഡിഎംകെ പാർട്ടി കെട്ടിപ്പടുത്തത്.

തമിഴ്‌നാട്ടിലെ നാല് ബി.ജെ.പി നടിമാരെയും ‘ഐറ്റങ്ങള്‍’ എന്ന് സൈദായ് സാദിഖ്  പരാമർശിച്ചു. “ഞങ്ങൾ പാർട്ടി കെട്ടിപ്പടുത്തത് ശക്തരായ നേതാക്കളെ വെച്ചാണ്, എന്നാൽ നിങ്ങൾ ബിജെപിയിലെ നേതാക്കളെ നോക്കുകയാണെങ്കിൽ, നാല് സ്ത്രീകളും ‘ഐറ്റം’ങ്ങളാണ്, സെയ്ദായി സാദിഖ് പറയുന്നു.

- Advertisement -

“തമിഴ്‌നാട്ടിൽ ബിജെപി വളരുമെന്ന് ഒരിക്കൽ ഖുശ്ബു പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ തലയിൽ മുടി വളര്‍ന്നാലും, തമിഴ്‌നാട്ടിൽ താമര വിരിയില്ലെന്ന് ഖുശ്ബുവിനോട് പറയുന്നു” -സെയ്ദായി സാദിഖ് പറയുന്നു. ഡിഎംകെ നേതാവ് ഇളയ അരുണ നടി ഖുശ്ബുവുമായി വേദി പങ്കിട്ടു എന്നത് അശ്ലീലകരമായ രീതിയിലും സെയ്ദായി സാദിഖ് പരാമര്‍ശിച്ചു. ഡിഎംകെയെ നശിപ്പിക്കാനും ബിജെപിയെ ശക്തിപ്പെടുത്താനും ഐറ്റങ്ങളെക്കൊണ്ട് കഴിയില്ലെന്നും സെയ്ദായി സാദിഖ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. 

- Advertisement -

ഈ പ്രസംഗത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ഖുശ്ബു തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് വഴി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.  എംകെ സ്റ്റാലിന്റെ കീഴിലുള്ള പുതിയ ദ്രാവിഡ മോഡലിന്‍റെ ഭാഗമാണോ? ഇതെന്ന് ബിജെപി നേതാവ് ചോദിച്ചു. 

- Advertisement -

സംഭവത്തില്‍ ഒരു ദേശീയ ചാനലിനോട് പ്രതികരിച്ച ഖുശ്ബു ഡിഎംകെയുടെ നേതാവ് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മൗനം പാലിക്കുന്നതിനെതിരെ രംഗത്ത് വന്നു. “എന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എനിക്കായി നിലകൊള്ളുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്? ” – ഖുശ്ബു ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week