സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. രാത്രി 10 ന് ശേഷം ഡി.ജെ പാര്‍ട്ടി നടത്താന്‍ പാടില്ല. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പോലീസിന് നല്‍കണം.

പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹോട്ടല്‍ ഉടമ പോലീസിന് നല്‍കണം. പാര്‍ട്ടികളില്‍ കര്‍ശന പരിശോധന നടത്താനും ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ പാര്‍ട്ടി നടത്താവു. പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണം. ഈ നിബന്ധനകള്‍ അംഗീകരിച്ചില്ലങ്കില്‍ പാര്‍ട്ടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് പോലീസിന്റെ നിലപാട്.

രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാളുകള്‍ക്കും നോട്ടിസ് നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News