KeralaNews

സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നെന്ന് പരാതി; തോമസ് ഐസക്കിനോട് കളക്ടർ വിശദീകരണം തേടി

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ടി.എം. തോമസ് ഐസക്കിന് എതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണം. ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ്. നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഐസക്കിനോട് വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ നിരവധി ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി. കെ- ഡിസ്‌കിലെ കണ്‍സള്‍ട്ടന്റുകള്‍, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകള്‍ കയറി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതായാണ് ആരോപണം. 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി തോമസ് ഐസക്ക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

40 കെ- ഡിസ്‌ക് ജീവനക്കാരെ തൊഴില്‍ സ്‌കില്‍ വികസനം എന്ന വ്യാജേന പ്രചാരണത്തിന് ഉപയോഗിക്കുന്നതായും ഈ ജീവനക്കാര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലിരുന്ന് പ്രവര്‍ത്തിക്കുന്നതായും പരാതിയില്‍ പറയുന്നു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമനാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button