28.8 C
Kottayam
Thursday, June 4, 2026

അച്ഛൻ മരിച്ച് ഒരു മാസത്തിന് ശേഷം ഡാൻസ്; ആ ഘട്ടം നടുക്കടലിൽ പെട്ടത് പോലെയായിരുന്നു: ദിവ്യ ഉണ്ണി

Must read

കൊച്ചി:നൃത്തവേദികളിൽ സജീവമാണ് ദിവ്യ ഉണ്ണിയിന്ന്. കഴിഞ്ഞ ദിവസമാണ് ​ഗിന്നസ് റെക്കോഡ് നേടിയ‍ ഡാൻസ് പെർഫോമൻസ് കേരളത്തിൽ ദിവ്യയുടെ നേതൃത്വത്തിൽ നടന്നത്. സിനിമാവ ലോകത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ദിവ്യ ഉണ്ണി. എങ്കിലും താരത്തെ പ്രേക്ഷകർ മറന്നിട്ടില്ല. അത്രത്തോളം ശ്രദ്ധേയ വേഷങ്ങൾ ദിവ്യ ഉണ്ണിക്ക് കരിയറിൽ ലഭിച്ചു. വിവാഹത്തോടെയാണ് ദിവ്യ സിനിമാ രം​ഗത്ത് നിന്നും അകലുന്നത്. പിന്നീട് ഡാൻസിലേക്ക് പൂർണ ശ്രദ്ധ നൽകി. അമേരിക്കയിൽ ഇന്ന് ഒരു ഡ‍ാൻസ് സ്കൂൾ ദിവ്യ നടത്തുന്നുണ്ട്.

ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് പിതാവ് പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണനാണ്. ദിവ്യ വലിയ നർത്തകിയാകണമെന്ന് ഇദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. കരിയറിലും ജീവിതത്തിലും ദിവ്യയെടുത്ത നിർണായക തീരുമാനങ്ങളിലെല്ലാം പിതാവിന്റെ പങ്കുണ്ട്. 2021 ലാണ് ഹൃദയാഘാതം വന്നു ഇദ്ദേഹം മരിക്കുന്നത്. അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണിയിപ്പോൾ.

- Advertisement -

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. അച്ഛന്റെ വിയോ​ഗം ഒരു വർഷത്തോളം തനിക്ക് പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് നടി പറയുന്നു. അച്ഛനായിരുന്നു എല്ലാം. തന്റെ ഭർത്താവിനെയും വിയോ​ഗം ഏറെ ബാധിച്ചെന്നും ദിവ്യ വ്യക്തമാക്കി. മുകളിൽ നിന്ന് അദ്ദേഹം തന്നെയും കുടുംബത്തെയും സംരക്ഷിക്കുന്നുണ്ടെന്ന വിശ്വാസമുണ്ടെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.

- Advertisement -

മരിക്കുന്നതിന് ഒരു വർഷം മുമ്പ് ഏഴ് മാസത്തോളം ഞങ്ങൾക്കൊപ്പം യുഎസിലുണ്ടായിരുന്നു. ഒരു ദിവസം അച്ഛന് വയ്യ, ആശുപത്രിയിൽ കൊണ്ട് പോകുകയാണെന്ന് അമ്മ ഫോൺ ചെയ്ത് പറഞ്ഞു. ശബ്ദം ഇടറുന്നുണ്ടായിരുന്നു. മുപ്പത് മിനുട്ടിനുള്ളിലാണ് മരണം സംഭവിച്ചതെന്ന് ദിവ്യ പറയുന്നു. അച്ഛന് ഒരു ​ഗ്ലാസ് വെള്ളമെടുക്കാൻ പോലും ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല.

- Advertisement -

അമ്മയെ എടീ, നീ എന്നൊന്നും വിളിക്കില്ലായിരുന്നു. അച്ഛൻ മരിച്ച ശേഷം ഒരു വർഷത്തോളം എന്റെ തലയിൽ അച്ഛനോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന ചിന്ത വരുമായിരുന്നു. പെട്ടെന്ന് ഞാനെന്താണ് ഈ ചെയ്യുന്നതെന്ന് തോന്നും. അരുണിനും അങ്ങനെയായിരുന്നു. തലയ്ക്ക് അടി കിട്ടിയത് പോലെയും നടുക്കടലിൽ പെട്ടത് പോലെയുമായിരുന്നു അച്ഛന്റെ വിയോ​ഗത്തിന് ശേഷമുള്ള സമയമെന്ന് ദിവ്യ ഓർത്തു.

അച്ഛന്റെ മരണം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ‍ഡാൻസ് പ്രോ​ഗ്രാം ചെയ്തതിനെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. നവംബറിലാണ് അച്ഛൻ മരിച്ചത്. ജനുവരി മാസം ആദ്യം ഞാൻ ഡാൻസ് പെർഫോമൻസിന് പോയി. യുഎസിൽ നിന്നാണ് ഡാൻസിന് കോൾ വന്നത്. അച്ഛനാണ് മുമ്പ് എല്ലാം നോക്കിയിരുന്നത്. ഒരു പ്രോ​ഗ്രാമിനോട് നീ നോ പറയുന്നത് അച്ഛന് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല, നീ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു. ഞാൻ പോയി ഡ‍ാൻസ് ചെയ്തു. എന്തൊക്കെ സംഭവിച്ചാലും നൃത്തം മുന്നോട്ട് കൊണ്ട് പോകണമെന്ന് അച്ഛൻ മുമ്പ് തന്നോട് പറഞ്ഞിരുന്നെന്നും ദിവ്യ ഉണ്ണി ഓർത്തു. വിഷമമുണ്ടെങ്കിലും കരഞ്ഞ് തകർന്നിരിക്കാൻ താൽപര്യമില്ലെന്നും ദിവ്യ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week