27.6 C
Kottayam
Thursday, June 4, 2026

ക്രിപ്‌റ്റോ കറന്‍സിയിലും കവര്‍ച്ച, ഡിജിറ്റല്‍ കറന്‍സിയായ എതെറിയത്തിന്റെ 1.5 ബില്യണ്‍ ഡോളര്‍ കവര്‍ന്ന്‌ ഹാക്കര്‍മാര്‍; ഇത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ കൊള്ള

Must read

ന്യൂയോര്‍ക്ക്‌: ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മോഷണത്തിലെ കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്, സൈബര്‍ സുരക്ഷാ മേഖലയിലെ പ്രമുഖരോട് അഭ്യര്‍ത്ഥിച്ചു. 1.5 ബില്യണ്‍ ഡോളറാണ് ഹാക്കര്‍മാര്‍ അടിച്ചുമാററിയത്. ഏറ്റവും വലിയ ഒറ്റ ഡിജിറ്റല്‍ മോഷണമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ബിറ്റ്‌കോയിന് ശേഷമുള്ള ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ കറന്‍സികളില്‍ ഒന്നായ എതെറിയത്തിന്റെ ഒരു വാലറ്റിന്റെ നിയന്ത്രണമാണ് ഇവര്‍ നേടിയത്. അതിന്റെ ഉള്ളടക്കം മുഴുവനും അജ്ഞാതമായ ഒരു വിലാസത്തിലേക്ക് മാറ്റിയതായും ദുബായ് ആസ്ഥാനമായി പ്രവ്രര്‍ത്തിക്കുന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം പറഞ്ഞു.

- Advertisement -

ബൈബിറ്റ് ഇതിന് തൊട്ടു പിന്നാലെ തന്നെ തങ്ങളുടെ ക്രിപ്‌റ്റോകറന്‍സി ഹോള്‍ഡിംഗുകള്‍ സുരക്ഷിതമാണെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട കറന്‍സി സ്ഥാപനത്തിന് തിരികെ നല്‍കിയില്ലെങ്കിലും പണം നഷ്ടമായ എല്ലാവര്‍ക്കും ബൈബിറ്റ് റീഫണ്ട് ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

- Advertisement -

പണം തിരിച്ചുപിടിച്ചില്ലെങ്കിലും ബൈബിറ്റ് എല്ലാ ഉപഭോക്താക്കളുടെയും നഷ്ടമായ പണം തിരികെ നല്‍കുന്ന കാര്യം ഉറപ്പാണെന്നാണ് ബൈബിറ്റിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ ബെന്‍ഷൗ അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് 20 ബില്യണ്‍ ഉപഭോക്തൃ ആസ്തികള്‍ ഉണ്ടെന്നും, തിരിച്ചുപിടിക്കാത്ത ഫണ്ടുകള്‍ സ്വയം അല്ലെങ്കില്‍ പങ്കാളികളില്‍ നിന്നുള്ള വായ്പകള്‍ വഴി നികത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -

ലോകമെമ്പാടുമായി 60 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുമാണ് ബൈബിറ്റ്. സ്ഥാപനം ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ നിരവധി പേര്‍ പണം പിന്‍വലിക്കാനായി

രംഗത്ത് വന്നതായും ബെന്‍ഷൗ വ്യക്തമാക്കി. ഇത്തരത്തില്‍ മൂന്നര ലക്ഷത്തോളം അപേക്ഷകളാണ് കിട്ടിയത്. ഇവ പ്രോസസ് ചെയ്യാന്‍ അല്‍പ്പം സമയം കൂടി വേണ്ടി വരുമെന്നും സി.ഇ.ഒ പറഞ്ഞു. എക്സ്ചേഞ്ചിലെ എല്ലാ വാലറ്റുകളേയും ഹാക്കിംഗ് ദോഷകരമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയപ്പോള്‍ അമേരിക്കയെ ഭൂമിയിലെ ക്രിപ്റ്റോ തലസ്ഥാനം ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ക്രിപ്റ്റോ മേഖലക്ക് വലിയ തോതിലുള്ള വളര്‍ച്ചയാണ് നല്‍കിയത്. എന്നാല്‍ ഈ ഹാക്കിംഗ് അതിനെ ദോഷകരമായി ബാധിച്ചിരുന്നു.

ഹാക്കിംഗിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായില്ലെങ്കിലും ഉത്തരകൊറിയയിലെ ലാസറസ് ഗ്രൂപ്പ് പോലെയുള്ള ഏതെങ്കിലും ഹാക്കര്‍മാര്‍ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.2022-ല്‍ ബ്ലോക്ക്‌ചെയിന്‍ പ്രോജക്റ്റായ റോണിന്‍ ഗ്രൂപ്പില്‍ നിന്ന് 615 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചതിന് പിന്നിലും ഇവരാണെന്നാണ് ആരോപണം ഉയര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week