31.4 C
Kottayam
Saturday, October 5, 2024

കേസുകള്‍ കൂടുതല്‍ കടകംപള്ളിക്ക്, മുഖ്യമന്ത്രിക്കെതിരെ മൂന്ന് കേസ്; സ്ഥാനാര്‍ഥികളുടെ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് സി.പി.എം

Must read

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സി.പി.എം സ്ഥാനാര്‍ഥികള്‍ പ്രതികളായി കോടതികളില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സിപിഎമ്മിന്റെ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ നാലരപേജ് സപ്ലിമെന്റായാണ് കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

39 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ കൂടുതല്‍ കേസുകളുമായി ഒന്നാം സ്ഥാനത്ത് കഴക്കൂട്ടത്തുനിന്നു മല്‍സരിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തൊട്ടുപിറകില്‍ നേമം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന വി. ശിവന്‍കുട്ടിയുമുണ്ട്. 2009 മുതല്‍ വിവിധ സമരങ്ങളില്‍ നയിക്കുകയും നിയമവിരുദ്ധമായി ആള്‍ക്കൂട്ടമുണ്ടാക്കുകയും ഗതാഗതം തടയുകയും ചെയ്തതിനാണ് മിക്ക കേസുകളും. മിക്ക കേസുകളിലും കുറ്റപത്രംപോലും സമര്‍പ്പിക്കാന്‍ പോലീസ് ധൈര്യപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൂന്നു കേസുകളുണ്ട്. സുപ്രീം കോടതിയിലുള്ള ലാവ്ലിന്‍ അഴിമതി കേസും പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ടി. നന്ദകുമാര്‍ നല്‍കിയ കേസും. 2013-ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ ജനക്കൂട്ടത്തെ തെരുവിലിറക്കിയും ഗതാഗതം തടഞ്ഞും നടത്തിയ സമരത്തിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുള്ളതാണു മൂന്നാമത്തെ കേസ്.

ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരേയുള്ള അഞ്ച് കേസുകളില്‍ ഒന്നില്‍ ഒമ്പതു മാസം തടവുശിക്ഷ വിധിച്ചിട്ടുള്ളതാണെങ്കിലും അപ്പീലിലാണ്. 2014-ല്‍ തലശേരിയില്‍ നിമയവിരുദ്ധമായി റോഡ് തടഞ്ഞു സമരം നടത്തുകയും പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷിച്ചത്.

കല്യാശേരിയിലെ സ്ഥാനാര്‍ഥി എം. വിജിന്‍, വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ക്കെതിരേ 10 കേസുകളുണ്ട്. എല്ലാം വഴിതടഞ്ഞ് നിയമവിരുദ്ധമായി സമരം നടത്തിയതിനാണ്. തൃത്താലയില്‍നിന്നു മല്‍സരിക്കുന്ന എം.ബി. രാജേഷിനെതിരേ എട്ടു കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മൂന്നു കേസുകള്‍ പോലീസ് ഓഫീസറെ കയേറ്റം ചെയ്തതിനുള്ള വകുപ്പുകള്‍കൂടി ചേര്‍ത്തുള്ളതാണ്. 2003-ലും 2018-ലുമാണ് ഈ കേസുകള്‍. പി. രാജീവിനെതിരേ മൂന്നു കേസുകളുണ്ട്.

തെരഞ്ഞെടുപ്പു ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെങ്കിലോ കോടതിയില്‍ കേസുകളുണ്ടെങ്കിലോ വിവരം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണം. മാത്രമല്ല, അവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം. ഈ ചട്ടം പാലിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇത്രയേറെ കേസുകള്‍ നാലര പേജുകളിലായി പ്രസിദ്ധീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം

കൊച്ചി : എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി.പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും...

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ്...

Popular this week