24.3 C
Kottayam
Saturday, June 6, 2026

‘സിപിഎമ്മും ക്ഷണിച്ചു, കൂടുതൽ നല്ലത് ബിജെപിയാണെന്ന് തോന്നി’; കെ സുധാകരനും വരുമോ? രഘുനാഥിൻ്റെ മറുപടി

Must read

കണ്ണൂർ: താൻ മാത്രമല്ല, ബിജെപിയിലേക്ക് ഇനിയും കൂടുതൽ പേർ വരുമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സി രഘുനാഥ്. വിവിധ പാർട്ടികളിൽനിന്നു നിരവധി ആളുകൾ ബിജെപിയിൽ വരും നാളുകളിൽ ചേരും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബിജെപിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. അക്കാര്യത്തിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സി രഘുനാഥ് പറഞ്ഞു.

കണ്ണൂർ ബിജെപി ജില്ലാ ഓഫീസായ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി രഘുനാഥ്. മുൻ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രഘുനാഥിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കേരളത്തിൽ നിന്നുള്ള അംഗമായി നോമിനേറ്റ് ചെയ്തത്.

ബിജെപിയിൽ ചേരുമോയെന്ന കാര്യം കെ സുധാകരൻ തന്നെയാണ് പറയേണ്ടത്. ദേശീയ പാർട്ടിയായ ബിജെപിയിലേക്ക് ആർക്കും വരാം. മതന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ചേരുന്ന പാർട്ടിയാണ് ബിജെപി. ഈ പാർട്ടിക്ക് ആരുമായും അകൽച്ചയില്ല. സുധാകരൻ വന്നാലും മുഖ്യമന്ത്രി പിണറായി വിജയൻ വന്നാലും മറ്റാരു ചേർന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ബിസിനസ് വളർത്താനാണ് താൻ ബിജെപിയിൽ ചേർന്നതെന്ന ആരോപണം തെറ്റാണ്. താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തും പാർട്ടി പ്രവർത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. ഞാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂർ വരെ പ്രവർത്തിച്ചിട്ടുണ്ട്. താൻ സുധാകരന്റെ ഇലക്ഷൻ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവർത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്”.

- Advertisement -

ബൂത്ത് തലം മുതൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും നന്നായി അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ സുധാകരന് ധർമ്മടം മണ്ഡലത്തിൽ 4300 വോട്ടിൻ്റെ കുറവുണ്ടായിരുന്നുള്ളൂ. തന്റെ ബന്ധുക്കളായ 35 കുടുംബങ്ങൾ തനിക്ക് ബിജെപിയിൽ ചേരാൻ പിന്തുണ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസുകാർ പാർട്ടി വിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisement -

തനിക്ക് ഇപ്പോൾ സംഘിക്കളസം തയ്പ്പിച്ചു തന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ തങ്ങളുടെ സഹയാത്രികനാകാൻ ക്ഷണിച്ചു എന്റെ വീട്ടിൽ രാത്രിയിൽ വന്നിരുന്നു. താൻ വിസമ്മതിച്ചപ്പോൾ പിറ്റേന്ന് പുലർച്ചെ വീടിന്റെ ഗേയ്റ്റിനു മുൻപിൽ നേതാക്കൾ കാത്തുനിന്നു പാർട്ടിയിലേക്ക് വരണമെന്ന് അഭ്യർഥിച്ചു. ഇനി അഥവാ തങ്ങളുടെ കൂടെ വന്നില്ലെങ്കിലും ബിജെപിയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ അഭ്യർഥന. എന്നാൽ സിപിഎമ്മിന്റെ ആശയങ്ങളുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് അവരുടെ കൂടെ പോകാഞ്ഞത്. കൂടുതൽ നല്ലത് ബിജെപിയാണെന്നു തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ താൻ ബൂത്തുതലത്തിലുള്ള സാധാരണ പ്രവർത്തകനായി പ്രവർത്തിക്കും. താൻ കോൺഗ്രസ് വിടരുതെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്ത പ്രവർത്തകരുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നു മത്സരിക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം അനുസരിക്കുകയാണ് താൻ ചെയ്യുക. യാതൊരു സ്ഥാനമാനങ്ങൾക്കും വേണ്ടി താൻ ഡിമാൻഡ് ചെയ്തിട്ടില്ല. ബിജെപിയിൽ ഒരു സാധാരണ പ്രവർത്തകനായി തുടരുമെന്നും സി രഘുനാഥ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, കെ ദാമോദരൻ, കെകെ വിനോദ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week