മുകേഷും ഷംസീറും മണിയും പുറത്ത്, ശൈലജയ്ക്ക് സ്ഥലംമാറ്റം, എം.വി.ഗോവിന്ദന് പകരം ശ്യാമള

തിരുവനന്തപുരം: സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാരായ മുകേഷ്, എം.എം. മണി, എ.എൻ. ഷംസീർ തുടങ്ങിയവർക്ക് ഇത്തവണ സീറ്റില്ല. ഞായറാഴ്ച 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. ഇതിൽ ആറുപേർ സിപിഎം സ്വതന്ത്രരാണ്. ആകെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. ഇതിൽ പാലക്കാട് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചു സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

രണ്ടു തവണ തലശ്ശേരിയിൽ നിന്ന് എംഎൽഎയായ എ.എൻ. ഷംസീറും ഇത്തവണ സീറ്റില്ല. 2016-ലും 2021-ലും തലശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയ എ.എൻ. ഷംസീർ, 2021 മുതൽ നിയമസഭ സ്പീക്കറുമാണ്. എന്നാൽ, ഇത്തവണ കാരായി രാജനാണ് തലശ്ശേരിയിൽ സിപിഎം സ്ഥാനാർഥി. ഉടുമ്പൻചോലയിലെ സിറ്റിങ് എംഎൽഎയായ എം.എം. മണിയും ഇത്തവണ മത്സരിക്കുന്നില്ല. 2016-ലും 2021-ലും ഉടുമ്പൻചോലയിൽനിന്ന് തുടർച്ചയായി എംഎം മണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ മുൻ എംഎൽഎയായ കെ.കെ. ജയചന്ദ്രനെയാണ് സിപിഎം ഉടുമ്പൻചോലയിൽ മത്സരിപ്പിക്കുന്നത്. 2001 മുതൽ 2011 വരെ ഉടുമ്പൻചോലയിൽനിന്ന് എംഎൽഎയായ സിപിഎം നേതാവാണ് കെ.കെ. ജയചന്ദ്രൻ. എം.എം. മണിയുടെ ഒഴിവിൽ ഇടുക്കി ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇത്തവണ മത്സരരംഗത്തില്ല. എം.വി. ഗോവിന്ദൻ പ്രതിനിധീകരിച്ചിരുന്ന തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ മുൻ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി. പൊന്നാനിയിലെ സിറ്റിങ് എംഎൽഎ പി. നന്ദകുമാർ, ആലത്തൂരിലെ സിറ്റിങ് എംഎൽഎ കെ.ഡി. പ്രസന്നൻ തുടങ്ങിയവർക്കും ഇത്തവണ പാർട്ടി സീറ്റ് നൽകിയില്ല. പൊന്നാനിയിൽ എം.കെ. സക്കീറും ആലത്തൂരിൽ ടി.എം. ശശിയുമാണ് സിപിഎം സ്ഥാനാർഥികൾ.

 കെ.കെ.ശൈലജ ഇക്കുറി മട്ടന്നൂരിൽ നിന്ന് പേരാവൂരിലേയ്ക്ക് മാറി. ഇവിടെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് എതിരാളി.വി.കെ.സനോജാണ് മട്ടന്നൂരിൽ സി.പി.എം സ്ഥാനാർഥി.

The CPI(M) has officially released its first list of 81 candidates for the 2026 Kerala Assembly elections, notably excluding prominent sitting MLAs M. Mukesh, M.M. Mani, and Speaker A.N. Shamseer. State Secretary M.V. Govindan announced that the party will contest 86 seats in total, with candidates for the remaining five—including Palakkad—to be named later. While Chief Minister Pinarayi Vijayan and several ministers are set to contest again, the exclusion of these heavyweights indicates a strategic move by the party to introduce fresh faces and adhere to organisational norms.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News