24.3 C
Kottayam
Saturday, June 6, 2026

ഡൽഹിയെ നടുക്കി കൂട്ടക്കൊല; ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ടു, 2 വയസ്സുകാരിക്ക് അത്ഭുതരക്ഷ

Must read

ന്യൂഡൽഹി∙ ഡൽഹി അശോക് വിഹാറിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും അതിദാരുണമായി കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ്. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണു മൂന്നു കൊലപാതകങ്ങൾ നടന്നതെന്നു പൊലീസ് സ്ഥീരികരിച്ചു. അശോക് വിഹാറിൽ താമസിക്കുന്ന സമീർ അഹുജ (38), ഭാര്യ ശാലു (35), വീട്ടുജോലിക്കാരി സ്വപ്‌ന (33) എന്നിവരാണു കൊല്ലപ്പെട്ടത്. ഹാളിൽ ഉറങ്ങുകയായിരുന്ന ദമ്പതിമാരുടെ രണ്ട് വയസ്സുകാരിയായ മകളെ സുരക്ഷിതമായ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.

ഏറെ നേരം തിരഞ്ഞിട്ടും കൊലയാളികൾക്കു കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ മാത്രമാണു കുഞ്ഞ് രക്ഷപ്പെട്ടതെന്നു അശോക് വിഹാർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സമീർ അഹൂജയുടെ വീട്ടിൽ രാവിലെ 8 മണിയോടെ അഞ്ചംഗം സംഘം രണ്ട് ബൈക്കുകളിലായി എത്തുന്നതിന്റെയും ഒൻപതു മണിയോടെ ധൃതിയിൽ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ(19), സുജിത് (21) എന്നീ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നും എന്നാൽ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ശാലു അഹൂജ നടത്തിയിരുന്ന ബ്യൂട്ടിപാർലറിലെ മുൻജീവനക്കാരനാണെന്നും പൊലീസ് പറയുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇയാളെയും പെൺസുഹൃത്തിനെയും കഴിഞ്ഞ ദിവസം ശാലു അഹൂജ പുറത്താക്കിയിരുന്നു. സമീറുമായും ഇരുവരും കലഹിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വീടിനോടു ചേർന്നു തന്നെയാണ് ബ്യൂട്ടി പാർലറും പ്രവർത്തിച്ചിരുന്നത്.

ദമ്പതികളുടെ മുൻ ജീവനക്കാരനും പെൺസുഹൃത്തുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ദമ്പതികളുടെ വീട്ടിലെത്തിയ അഞ്ചംഗം സംഘത്തിലെ മറ്റു മൂന്നു പേർക്കുമായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്ന് അശോക് വിഹാർ പൊലീസ് അറിയിച്ചു.

- Advertisement -

രാവിലെ ഏഴു മണിയോടെയാണ് പതിവുപോലെ സ്വപ്‌ന അഹൂജയുടെ വീട്ടിലെത്തിയതെന്നും, അവർ വീട്ടിലുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കഴുത്തറുത്താണ് രണ്ട് സ്ത്രീകളെയും പ്രതികൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരെയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചിരുന്നു. നാല് നിലയുള്ള കെട്ടിട്ടത്തിന്റെ താഴത്തെ നിലയിലാണ് ശാലുവിന്റെയും സ്വപ്നയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

- Advertisement -

ഒന്നാം നിലയിൽ തറയിൽ കമിഴ്‍ന്നു കിടക്കുന്ന നിലയിലായിരുന്നു സമീറിന്റെ മൃതദേഹം. സമീറിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സമീറിന്റെ ശരീരത്തിലും നിരവധി മുറിവുകൾ ഉണ്ട്. ഒന്നാം നിലയിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week