25 C
Kottayam
Tuesday, June 9, 2026

പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ 30 മരണം, ഇരുന്നൂറിലേറെപ്പേർക്ക് പരിക്ക്

Must read

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധിം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജെഎഎസി (ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി) എന്ന സംഘടനയെ അധികൃതർ നിരോധിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വിവിധ കൂട്ടായ്മകളുടെ സഖ്യമാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി.

ക്രമസമാധാനം, സുരക്ഷ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞയാഴ്ച അധികൃതർ ജെഎഎസിയെ നിരോധിച്ചത്. വെള്ളിയാഴ്ച സുരക്ഷാസേനയുടെ വെടിയേറ്റ് ഒരു വ്യാപാരി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച റവാലാകോട്ട് നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. വ്യാപാരിയുടെ മൃതദേഹമുണ്ടായിരുന്ന ആശുപത്രി മോർച്ചറിയുടെ മുന്നിൽ ജെഎഎസിയെ പിന്തുണയ്ക്കുന്നവർ ഒത്തുചേരുകയായിരുന്നെന്ന് റവാലാകോട്ടിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കമ്മിഷണർ സർദാർ വഹീദ് ഖാൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന ശ്രമിക്കവേ, ജെഎഎസി പ്രവർത്തകർ ഓട്ടോമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും മറ്റ് ആയുധങ്ങളും സുരക്ഷാസേനയ്ക്കു നേരെ പ്രയോഗിച്ചതായും വഹീദ് ഖാൻ പറഞ്ഞു. പ്രതിഷേധക്കാരുടെ പ്രവൃത്തിയോടുള്ള സുരക്ഷാസേനയുടെ പ്രതികരണത്തിൽ ആറ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. നപടിയ്ക്കിടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വഹീദ് ഖാൻ സ്ഥിരീകരിച്ചു. അതേസമയം, അധികൃതർ പുറത്തുവിട്ട സിവിലയൻമാരുടെ മരണസംഖ്യ ശരിയല്ലെന്നും അതിലേറെ മരണം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികളും ജെഎഎസിയെ പിന്തുണയ്ക്കുന്നവരും പറഞ്ഞു.

നേരത്തെ പ്രതിഷേധം നടത്താൻ ജെഎഎസി നിശ്ചയിച്ചിരുന്ന തീയതിക്ക് തൊട്ടുതലേന്നാണ് മേഖലയിൽ സംഘർഷമുണ്ടായത്. പ്രദേശത്തെ നിയമനിർമാണ സഭയിലേക്ക് ജൂലൈ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ അഭയാർഥികൾക്കായി സംവരണം ചെയ്തതിനെതിരേയായിരുന്നു ഇവർ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നത്. നേരത്തെ സംഘർഷം, ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട്, ജെഎഎസിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്, വൈദ്യുത വിതരണത്തിലെ തടസ്സം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാഷ്ട്രീയമായ അരികുവത്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ജെഎഎസി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചന്തുവിന്റെ വികാരം ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഒച്ച എടുത്തത് മോശമായി പോയോ എന്ന് അവൻ ചോദിച്ചു ’ യൂ ടൂബർമാർക്കെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല ; തുറന്നടിച്ച് പിഷാരടി

പാലക്കാട് അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ അതിരുവിട്ടു പെരുമാറിയ ഓൺലൈൻ വിഡിയോ ചാനലുകൾക്കെതിരെ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായതെന്നും ‍മുഖ്യമന്ത്രിയും ചന്തുവും അടക്കം അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറകളുമായി തിക്കിക്കൂടിയവർ...

‘56 അകമ്പടി വാഹനങ്ങളും 560 പോലീസുകാരും ഉണ്ടായിരുന്നില്ല’;മേജർ രവിയെ തള്ളി പിണറായിയുടെ ഓഫീസ്

തിരുവനന്തപുരം: മേജർ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പോലീസ് അകമ്പടിയോടുകൂടിയാണെന്നുമുള്ള മേജർ...

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ....

കാലിന്മേൽ കാൽ കയറ്റി ഇരിക്കുക; ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ കുഴപ്പം; മരണസ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ട് ചിരിച്ചാൽ തീർന്നു; പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഡബിൾ ഓക്കെ; സലിം കുമാറിന്റെ സംസ്‌കാര...

കൊച്ചി: നടൻ സലിംകുമാറിന്റെ വിയോഗത്തിന് പിന്നാലെ മരണവീട്ടിലെ പെരുമാറ്റത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. മറ്റാർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത...

രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വിവാദം;ഒടുവിൽ ആളെ കിട്ടി! പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി:പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ നിർണ്ണായക യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ...

Popular this week