25.9 C
Kottayam
Saturday, September 28, 2024

ഏതു പാതിരായ്ക്കും സ്ത്രീകള്‍ പേടിക്കേണ്ട; കൊച്ചിയില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു

Must read

കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്കു കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാര്‍ദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്.

ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതര്‍. കെട്ടിടത്തിന്റെ ഇലക്ട്രിക്, ഇന്റീരിയര്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

പത്തു രൂപ ഊണിലൂടെ ഹിറ്റായ സമൃദ്ധി @ കൊച്ചിയോടു ചേര്‍ന്നുള്ളതാണ് ഈ കെട്ടിടം. നാലു നിലകളിലുള്ള കെട്ടിടത്തിന്റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികള്‍ ഉണ്ടാകും. ഒരാള്‍ക്ക് ഒരു മുറി എന്ന കണക്കില്‍ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്.

മുറിവാടക പിന്നീട് നിശ്ചയിക്കും. താഴത്തെ നിലയില്‍ വിശാലമായ ഡൈനിംഗ് ഹാള്‍ ഒരുക്കും. സമൃദ്ധി ഹോട്ടലില്‍ ഭാവിയില്‍ പ്രഭാത ഭക്ഷണം ഒരുക്കുന്ന മുറയ്ക്ക് ഷീ ലോഡ്ജിലെ താമസക്കാര്‍ക്ക് ഇവിടെനിന്നു ഭക്ഷണം കൊടുക്കാനാണ് പദ്ധതിയിടുന്നത്.

ഇവിടേയ്ക്കായി നാല്‍പതു ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ വാങ്ങാനായി കിറ്റ്കോയ്ക്ക് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. ഒരു കോടി രൂപയുടേതാണ് പ്ലാന്‍ ഫണ്ട്. രാജ്യത്ത് ആദ്യമായിട്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴില്‍ ഇത്തരമൊരു സംരംഭം നടപ്പാക്കുന്നത്.

ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു വിദഗ്ദ്ധ പരിശീലനം നല്‍കും. ഷീ ലോഡ്ജ് ഒരുങ്ങുന്നത് നഗരമധ്യത്തില്‍ ആയതിനാല്‍ ഏതു പാതിരായ്ക്കും ഇവിടെ എത്താമെന്നതാണ് ഇതിന്റെ സവിശേഷത. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു നടക്കാവുന്ന ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്. തൊട്ടടുത്തുള്ള നോര്‍ത്ത് ബസ് സ്റ്റോപ്പില്‍നിന്നു നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു ബസ് കിട്ടും.

മെട്രോ ട്രെയിനില്‍ യാത്രചെയ്യേണ്ടവര്‍ക്ക് അടുത്തുള്ള ടൗണ്‍ ഹാള്‍ സ്റ്റേഷനില്‍നിന്നു വണ്ടി കയറാം. കലൂര്‍ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് എന്നിവയെല്ലാം അടുത്ത സ്ഥലങ്ങളാണ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അടുത്തുതന്നെയാണ്.

ഷീ ലോഡ്ജിന്റെ പണി പൂര്‍ത്തിയായി വരുകയാണ്. പുതുവര്‍ഷ സമ്മാനമായി ഇതു ജനങ്ങളിലെത്താക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week