31.1 C
Kottayam
Thursday, May 16, 2024

ബാറില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍;രണ്ടുപേര്‍ക്ക് പരുക്ക്,നാല് പേര്‍ അറസ്റ്റില്‍

Must read

ആലപ്പുഴ: ആലപ്പുഴയിലെ ബാറില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് പുന്നപ്ര ബൊണോസാ ബാറിലാണ് സംഭവം. പുന്നപ്ര സ്വദേശികളായ വിനീത്, വിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. ഏറ്റുമുട്ടലിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരാഴ്ച മുമ്പ് ഗുണ്ടകള്‍ ബാര്‍ ആക്രമിച്ച് ജീവനക്കാരെ പരുക്കേല്‍പ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ചേര്‍ത്തലയില്‍ കോടതിവളപ്പില്‍ നാത്തൂന്മാര്‍ കഴിഞ്ഞ ദിവസം തമ്മില്‍ത്തല്ലിയിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് കോടതിയില്‍ തമ്മിലടിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.

ചേര്‍ത്തലയിലെ കോടതി വളപ്പില്‍ കഴിഞ്ഞദിവസമാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസില്‍ കുട്ടിയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഈ തര്‍ക്കം കോടതി വളപ്പിലെ കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

കോടതിവളപ്പില്‍ തമ്മിലടിച്ച രണ്ടുസ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനിടെ നിലത്തുവീണിട്ടും അടി തുടര്‍ന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം അയഞ്ഞില്ല. ഇതിനിടെ, കൂട്ടത്തിലുണ്ടായിരുന്ന യുവാവ് യുവതിയെ മര്‍ദിക്കുകയും നിലത്തുവീണപ്പോള്‍ മുഖത്ത് ചവിട്ടുകയുംചെയ്തു. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ വിഷയത്തില്‍ ഇടപെടാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.

ചേര്‍ത്തല സ്വദേശികളായ ദമ്പതിമാരുടെ വിവാഹമോചനക്കേസിലാണ് ഭാര്യയും ഭര്‍തൃസഹോദരിയും തമ്മില്‍ അടിയുണ്ടായത്. ഒന്നരവര്‍ഷത്തോളം പ്രണയിച്ചശേഷമാണ് ഇവര്‍ വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളും ഉണ്ട്.

ഭര്‍ത്താവും ഭാര്യാപിതാവും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ദമ്പതിമാരുടെ വിവാഹമോചനക്കേസിലേക്ക് എത്തിയതെന്നാണ് വിവരം. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥയിലുള്ള കടമുറികളില്‍ ഒന്ന് ഭാര്യാപിതാവിന് നല്‍കിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ദമ്പതിമാരുടെ വിവാഹമോചനക്കേസിലേക്ക് നീണ്ടത്. ഇതിനിടെ, ഇരുകക്ഷികളും പരസ്പരം ഒട്ടേറെ കേസുകളും നല്‍കിയിരുന്നു.

 കൊടുവള്ളി പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ ട്വിസ്റ്റ്. മോഷണം പോയ മാല മുക്കു പണ്ടമെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ അമ്മയാണ് ബാഗില്‍ നിന്ന് മാല മാറ്റിയതെന്നും ഇത് അറിയാതെയാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍ നിന്ന് മാലയും 3000 രൂപയും മോഷ്ടിച്ചു. ജീവനക്കാരുടെ വിശ്രമ മുറിക്ക് സമീപത്തു നിന്ന് മാലയും പണവും മോഷ്ടിക്കുന്നത് സിസി ടിവിയില്‍ വ്യക്തമായിരുന്നു. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ആരും കാണാതെ ഉള്ളില്‍ കയറുന്നതും മോഷണ ശേഷം പുറത്തേക്ക് പോകുന്നതും സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും ചെയ്തു. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശികളായ നൗഫല്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്വിസ്റ്റ് പുറത്തറിയുന്നത്.

മോഷ്ടിക്കപ്പട്ടത് മുക്കു പണ്ടം. പരാതിക്കാരിയുടെ അമ്മ ബാഗില്‍ നിന്ന് നേരത്തെ സ്വര്‍ണമാലയെടുത്തിരുന്നു. പകരമുണ്ടായിരുന്ന മാലയാണ് മോഷണം പോയതെന്നും മാല മാറിയ കാര്യം അറിയില്ലായിരുന്നുവെന്നും ഇതിനാലാണ് സ്വര്‍ണമാല മോഷണം പോയെന്ന് പരാതി നല്‍കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week