27.4 C
Kottayam
Thursday, June 4, 2026

തങ്ങളുടെ മുന്നില്‍ വെച്ച് അമ്മ കാമുകനായ ഡ്രൈവറുമായി ചുംബനത്തില്‍ ഏര്‍പ്പെടുകയും കെട്ടിമറിയുകയും ചെയ്യും; അമ്മക്കെതിരെ മക്കള്‍ കോടതിയില്‍

Must read

ബംഗളുരു: അച്ഛനുമായുള്ള വിവാഹമോചന കേസില്‍ കോടതിയില്‍ അമ്മയ്‌ക്കെതിരെ മക്കളുടെ സത്യവാങ്മൂലം. വിവാഹമോചനത്തിനെതിരേ ഭാര്യ നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയാണ് ആണും പെണ്ണുമായ മക്കള്‍ മാതാവിനെതിരേ കോടതിയില്‍ മൊഴി നല്‍ികയത്. പലപ്പോഴും തങ്ങള്‍ മുന്നില്‍ നില്‍ക്കേ തന്നെ മാതാവ് കാമുകനായ ഡ്രൈവറുമായി ചുംബനത്തിലും ആലിംഗനത്തിലും ഏര്‍പ്പെടുക പതിവാണെന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. മാതാവിനൊപ്പം താമസിച്ച് ഭാവി നശിപ്പിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും കുട്ടികള്‍ കോടതിയില്‍ പറഞ്ഞു. ദമ്പതികളുടെ മൂത്ത പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയും ഒരുമിച്ചാണ് മൊഴി നല്‍കിയത്. ഇവര്‍ക്കൊപ്പം തങ്ങളുടെ വിവാഹജീവിതം തകരാന്‍ കാരണമായത് ഭാര്യയുടെ വഴിവിട്ട ജീവിതമാണെന്ന് ഭര്‍ത്താവും ചില ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ യുവതി ഭര്‍ത്താവുമായി വേര്‍പിരിയുന്നതിന് എതിരേ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

ഞെട്ടിക്കുന്നതാണ് മക്കളുടെ മൊഴികള്‍. മാതാവ് തങ്ങളെ ഐസ്‌ക്രീം പാര്‍ലറില്‍ കൊണ്ടുപോകാറുണ്ട്. കാമുകനായ ഡ്രൈവറും കാണും. പാര്‍ലറില്‍ മക്കളോട് പത്തോ പതിനഞ്ചോ അടി മാറിയുള്ള സീറ്റില്‍ ഇരിക്കാനും തങ്ങളെ നോക്കരുതെന്നും പറയും. പിന്നീട് കുട്ടികള്‍ കാണ്‍കെ തന്നെ കാമുകനുമായി ആലിംഗനവും ചുംബനവും നടത്തും. 2013 ഒക്ടോബറിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്ത് വന്നത്. തന്റെ രണ്ടു മക്കളുടെയും ചില കുടുംബ സുഹൃത്തുക്കളുടെയും മൊഴികള്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഭര്‍ത്താവ് കൊടുത്ത വിവാഹമോചന ഹര്‍ജിയെ ഭാര്യ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോഴാണ് മക്കള്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയത്. 1993 ഡിസംബറില്‍ അങ്കോളയില്‍ വെച്ചാണ് വിവാഹിതരായത്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്ന വാശി വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ഭാര്യ എടുത്തു. തനിക്കൊപ്പം കഴിയാന്‍ ഇവര്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ജീവിതം അസഹ്യമായപ്പോള്‍ ഇവര്‍ കുംട്ടയിലെ ഒരു വാടകവീട്ടിലേക്ക് മാറി. ഇവിടെവെച്ച് ഒരിക്കല്‍ താന്‍ ഉറങ്ങുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week