25.5 C
Kottayam
Saturday, June 6, 2026

മുഖ്യമന്ത്രിസ്ഥാനം: കെ.സിയെ പിന്തുണച്ച് സുധാകരന്റെ കത്ത്; ഇന്ദിരാഭവനിൽ എംഎൽഎമാരുമായി നിരീക്ഷകരുടെ കൂടിക്കാഴ്ച; ആകാംഷ തുടരുന്നു

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഭവനിലെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് 'കാത്തിരിക്കൂ' എന്നായിരുന്നു അജയ് മാക്കന്റെ മറുപടി. നിയുക്ത എംഎൽഎമാരുടെ പ്രതികരണം തേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരും വ്യാഴാഴ്ച ഇന്ദിരാഭവനിലെത്തുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പേരും 11 മണിയോടെ ഓഫീസിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരും വൈകാതെ എത്തും. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഓരോ നിയുക്ത എംഎൽഎമാരുമായും കേന്ദ്ര നിരീക്ഷകർ കൂടിക്കാഴ്ച നടത്തി അഭിപ്രായം സ്വീകരിക്കും. ഇതിനുശേഷം തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മൂവർക്കുമായി കോൺഗ്രസിൽ ഇതിനോടകം ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. മൂവരുടെയും പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോർഡുകളും ഉയർന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസുകാരുടെ പന്തംകൊളുത്തി പ്രകടനവും അരങ്ങേറി.

അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയെന്നും വിവരമുണ്ട്. കെ.സി. മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി വക്താവ് അനിൽ ബോസും പ്രതികരിച്ചു. അമ്പതിലേറെ എംഎൽഎമാരുടെ പിന്തുണ കെസിയ്ക്കുണ്ടെന്നാണ് അനിൽ ബോസിന്റെ അവകാശവാദം. എന്നാൽ, കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല ഉള്ളതെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഒരുപാട് സതീശന്മാരുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുന്ന ഹൈക്കമാൻഡ് നിരീക്ഷകർ യുഡിഎഫിലെ ഘടകകക്ഷികളിൽനിന്നും അഭിപ്രായം തേടുമെന്നാണ് വിവരം. മുസ്‌ലിംലീഗ്, കേരള കോൺഗ്രസ് എന്നിവരടക്കമുള്ള പാർട്ടികളുടെ നിലപാടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാവും.

- Advertisement -

തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. പൊതുസമൂഹവും ഇതാണ് ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു. സതീശനെ പരിഗണിച്ചില്ലെങ്കിൽ പൊതുജനവികാരം എതിരാകുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അദ്ദേഹം മന്ത്രിസഭയിൽ ചേരാതെ മാറിനിന്നേക്കുമെന്നുള്ള അഭ്യൂഹവും ശക്തമാണ്.

അതേസമയം, സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ ഘടകം. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ അദ്ദേഹം സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ വിഷയങ്ങളല്ല, മഹാരാഷ്ട്രയിലെ സംഘടനാകാര്യങ്ങളാണ് ചർച്ചചെയ്തതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കേരളത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് അനൗപചാരിക സംഭാഷണം നടന്നതായാണ് സൂചന. പൊതുഅഭിപ്രായം കണക്കിലെടുക്കേണ്ടിവരുമെന്ന് സോണിയഗാന്ധി പറഞ്ഞതായും സൂചനയുണ്ട്. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നതാണ് കെസി പക്ഷത്തിന്റെ മേൽക്കൈ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും ഇവർ വാദമുന്നയിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week