FeaturedKeralaNews

കൈമാറ്റം വികസനത്തിനല്ല, കുത്തകകളെ സംരക്ഷിക്കാന്‍; വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറിയത് കുത്തകളെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ അപ്പീല്‍ നില നില്‍ക്കേയാണ് കൈമാറ്റമെന്നും സ്വകാര്യ വല്‍ക്കരണത്തിനെതിരേ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈമാറ്റം വികസനത്തിനല്ല. കുത്തകകളെ സംരക്ഷിക്കാനാണെന്നും കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചതായും പറഞ്ഞു. വിമാനത്താവള നടത്തിപ്പില്‍ യാതൊരു പരിചയമില്ലാത്ത കമ്പനിക്ക് അത് നല്‍കിയതിലൂടെ വികസനത്തിനല്ല പ്രാധാന്യമെന്ന് മനസ്സിലാക്കാം. ഒരിഞ്ചു പോലും മുമ്പോട്ട് പോകാന്‍ സ്വകാര്യ വല്‍ക്കണം കൊണ്ടു കഴിയില്ലെന്നും പറഞ്ഞു. വിമാനത്താവളം നടത്തിപ്പില്‍ അനുഭവപരിചയവും വിജയവും നേടിയ സംസ്ഥാന സര്‍ക്കാരിനോടുള്ള അവഗണന ആണ് ഇതെന്നും പറഞ്ഞു.

വിമാനത്താവളം അദാനിക്കു കൈമാറുന്നതു ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തിനൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയാണ് അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറിയതായി ഇന്നലെയാണ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍. ഇതു സംബന്ധിച്ച കരാറില്‍ ചൊവ്വാഴ്ച ഒപ്പുവച്ചതായി അതില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button